ഡല്‍ഹി: ഡല്‍ഹിയില്‍ വായുഗുണനിലവാരം മോശമായതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്താനിരുന്ന ഒറ്റയക്ക-ഇരട്ടയക്ക വാഹന നിയന്ത്രണം തല്‍ക്കാലത്തേക്കില്ല. രാജ്യതലസ്ഥാനത്തെ വായുഗുണനിലവാരം മെച്ചപ്പെട്ട സാഹചര്യത്തിലാണ് നിയന്ത്രണം തല്‍ക്കാലത്തേക്ക് ഏര്‍പ്പെടുത്തേണ്ടെന്ന് തീരുമാനിച്ചത്.
വായുമലിനീകരണം പ്രതിരോധിക്കാന്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഒറ്റയക്ക-ഇരട്ടയക്ക നിയന്ത്രണം കൊണ്ടുവരുമെന്ന് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. അതിലാണിപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായിയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം മഴ പെയ്ത സാഹചര്യത്തില്‍ ഡല്‍ഹിയിലെ വായുഗുണനിലവാര സൂചിക 450ല്‍ നിന്നും 300 ആയി കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് തല്‍ക്കാലത്തേക്ക് ഒറ്റയക്ക ഇരട്ടയക്ക നിയന്ത്രണം ആവശ്യമില്ല. ദീപാവലിക്ക് ശേഷം സ്ഥിതി വിലയിരുത്തി നിയന്ത്രണം വേണോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക