കോഴിക്കോട്: കോഴിക്കോട് ലോഡ്ജില്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. തലയ്ക്ക് വെടിയേറ്റ് ഒരാഴ്ചയിലേറെയായി ഇയാള്‍ കോഴിക്കോട് മെഡി.കോളജില്‍ ചികിത്സയിലായിരുന്നു.
ഉടന്‍ തന്നെ മെഡിക്കല്‍ കോളജില്‍ എത്തിച്ച് ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. യുവാവിനെ കാണാതായതിന് പിന്നാലെ ബന്ധുക്കള്‍ പേരാമ്പ്ര പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് നഗരത്തില്‍ മാവൂര്‍ റോഡ് ഭാഗത്തുണ്ടെന്ന വിവരം ലഭിക്കുകയായിരുന്നു.
ഒക്ടോബർ 31 പുലർച്ചെയാണ് ഷംസുദ്ദീനെ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ വെടിയോറ്റ നിലയിൽ കണ്ടെത്തിയത്. നെറ്റിക്കായിരുന്നു വെടിയുതിർത്തത്. കുടുംബപ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക