തിരുവനന്തപുരം: സർക്കാരിനെതിരെ ധൂർത്ത് ആരോപണം കടുപ്പിക്കുന്നതിനിടെ അതിഥി സൽക്കാര ചെലവുകളിലടക്കം വൻ വർധന ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വർഷം 2.60 കോടി രൂപ ആവശ്യപ്പെടും. അതിഥി സൽക്കാര ചെലവുകളടക്കം വർധനയാണ് ആവശ്യപ്പെടുന്നത്. അതിഥിസൽക്കാര ചെലവുകളിൽ ഉൾപ്പെടെ 36 ശതമാനം വർധനവാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.
അതിഥി സൽക്കാരത്തിന് ഇരുപത് ഇരട്ടി, വിനോദചെലവുകൾ 36 ഇരട്ടി, ടൂർ ചെലവുകളിൽ ആറര ഇരട്ടി എന്നിങ്ങനെയുള്ള വർധനവാണ് ഗവർണർ ആവശ്യപ്പെട്ടിട്ടുള്ളത്. ഗവർണേഴ്സ് അലവൻസസ് ആൻഡ് പ്രിവിലേജ് റൂൾസ് 1987 അനുസരിച്ച് ഈ ആറിനങ്ങളിൽ നൽകേണ്ട തുകയുടെ പരിധി 32 ലക്ഷം രൂപയാണ്. ഇതനുസരിച്ച് 30 ലക്ഷത്തോളം രൂപ ബജറ്റിൽ വകയിരുത്തുകയും ചെയ്തു.
എന്നാൽ, നടപ്പ് വർഷം 2.60 കോടി രൂപ നൽകണമെന്നാണ് രാജ്ഭവനിൽ നിന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കുടുതൽ വരുന്ന തുക അധിക വകയിരുത്തലായോ, പുനക്രമീകരണം വഴിയോ ലഭ്യമാക്കുകയാണ് സർക്കാരിന് മുന്നിലുള്ള വഴി. അതേസമയം രാജ്ഭവൻ അധിക ചെലവ് ഉണ്ടാക്കുന്നുണ്ടെങ്കിൽ അത് സർക്കാരിന് നിയന്ത്രിക്കാമെന്നാണ് ഗവർണറുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക