വാഷിംഗ്ടണ്‍: ഗാസയില്‍ ഹമാസിന്റെ ആക്രമണ ശേഷി ഇല്ലാതാക്കും വരെ യുദ്ധം തുടരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. വിഷയത്തില്‍ ഇറാന് ഇടപെടാതിരിക്കാനായി ചൈനയ്ക്ക് മേല്‍ സമ്മര്‍ദം തുടരുകയാണെന്നും ബൈഡന് പറഞ്ഞു. അല്‍-ഷിഫ ആശുപത്രിയില്‍ ഇസ്രായേല്‍ ആക്രമണം ഇപ്പോഴും തുടരുകയാണ്.
അല്‍-ഷിഫ ആശുപത്രിയില്‍ 30ലേറെ പേര് കൊല്ലപ്പെട്ടു. പ്രത്യേക ശസ്ത്രക്രിയാ വിഭാഗങ്ങളുള്‍പ്പെടെ പ്രവര്‍ത്തിച്ച കെട്ടിടം പൂര്‍ണമായി തകര്ത്തുവന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍-ഷിഫ ആശുപത്രിയിലെ അക്രമത്തെയും ബൈഡന് ന്യായീകരിച്ചു. ആശുപത്രിയില്‍ ഹമാസ് ടണലുകളുണ്ടെന്ന ആരോപണത്തിന് ഇസ്രായേലിനോ യുഎസിനോ തെളിവ് നല്‍കാനായില്ല. മറ്റിടങ്ങളിലും ഇസ്രായേല്‍ ആക്രമണം തുടരുകയാണ്.
മധ്യഗാസയിലെ മസ്ജിദില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുറഞ്ഞത് 50 പേര് കൊല്ലപ്പെട്ടു. ഗസ്സയിലെ അവസാന ഗോതമ്പ് മില്ലും ഇസ്രായേല്‍ സേന തകര്‍ത്തു. ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയയുടെ വീടും തകര്‍ത്തു. നൂറുകണക്കിന് പേര് ഇപ്പോഴും കെട്ടിടങ്ങള്‍ക്കടിയിലാണ്. ലബനാന് – ഇസ്രായേല്‍ അതിര്‍ത്തിയിലും സംഘര്‍ഷം കനക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക