സംസ്ഥാനത്തെ അംഗനവാടി, ആശാവർക്കർമാരുടെ വേതനം ആയിരം രൂപ വരെ ഉയർത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ 88,977 പേർക്ക് ഇതിന്റെ നേട്ടം ലഭിക്കും.
10 വർഷത്തിൽ കൂടുതൽ സേവന കാലാവധി ഉള്ളവർക്ക് നിലവിലുള്ള വേതനത്തിൽ ആയിരം രൂപ വർദ്ധിപ്പിക്കുകയും മറ്റുള്ളവർക്ക് എല്ലാം 500 രൂപയുടെ വർദ്ധനവ്ഏർപ്പെടുത്തുകയും ചെയ്തു. വേതന വർദ്ധനവ് ലഭിക്കുന്നവരിൽ 32989 പേർ അങ്കണവാടി വർക്കർമാരാണ്.
ഡിസംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന അങ്കണവാടി ആശ്വാവർക്കർമാരുടെ വേതന വർദ്ധനവിൽ 26,125 ആശാവർക്കർമാരും ഉൾപ്പെടുന്നു. ആശവർക്കർമാരുടെ വേതനത്തിലും ആയിരം രൂപ വരെ വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
പച്ച തേങ്ങ സംഭരിച്ചതിന്റെ അടിസ്ഥാനത്തിൽ മിനിമം താങ്ങു വിലയും വിപണി വിലയും തമ്മിലുള്ള വ്യത്യാസം കണക്കാക്കി സർക്കാർ നാളികേര കർഷകർക്ക് നൽകുന്ന സബ്സിഡി വിതരണത്തിനായി 12.5 കോടി രൂപ അനുവദിച്ചതായും ധനമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക