സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവ കേരള സദസ്സ്പരിപാടിക്കായി സ്കൂൾ ബസ്സുകളും വിട്ടു നൽകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകി. സംഘാടകർ ആവശ്യപ്പെട്ടാൽ ബസുകൾ വിട്ടു നൽകാമെന്ന് വ്യക്തമാക്കിയ പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇന്ധന ചെലവും ഡ്രൈവറുടെ ഡാറ്റയും സംഘാടകർ നൽകണമെന്നും ഉത്തരവിലൂടെ വ്യക്തമാക്കുന്നു.
മഞ്ചേശ്വരത്ത് ഇന്നാണ് നവ കേരള സദസ്സിന് ആരംഭം കുറിക്കുന്നത്. നവ സദസ്സിനുവേണ്ടി എത്തുന്ന പൊതുജനങ്ങളുടെ സൗകര്യാർത്ഥം ആണ് ബസുകൾ വിട്ടുനൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് നൽകിയത്. ഇന്ന് ഉച്ചയോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ കാസർകോട്ടേക്ക് എത്തും. ഇന്നലെ ഉച്ചമുതൽ തന്നെ ജില്ലയിലേക്ക് മന്ത്രിമാർ എത്തിത്തുടങ്ങിയിട്ടുണ്ട്. മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും സഞ്ചരിക്കാനുള്ള ബസ് ഇന്ന് പുലർച്ചയോടെ കാസർഗോഡ് എ ആർ ക്യാമ്പിൽ എത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക