കൊല്ലം: കൊല്ലത്ത് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കാര്‍ മുമ്പും ആ പരിസരത്ത് കണ്ടിട്ടുണ്ടെന്ന് അഭികേല്‍ സാറയുടെ സഹോദരന് എട്ട് വയസുകാരന് പറഞ്ഞു. രണ്ട് മൂന്ന് ദിവസമായി ട്യൂഷന് പോകുന്ന സമയത്ത് ഈ കാര്‍ വീടിന്റെ പരിസരത്ത് നിര്‍ത്തിയിട്ടിരുന്നതായി കാണാറുണ്ടായിരുന്നുവെന്ന് സഹോദരന് പറയുന്നു.
മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത്. ഇവർ മാസ്ക് ധരിച്ചിട്ടുണ്ടായിരുന്നെന്നും അറിയുന്ന ആരും കൂട്ടത്തിലുണ്ടായിരുന്നില്ലെന്നും എട്ടുവയസ്സുകാരൻ പറഞ്ഞു.
‘‘അമ്മിച്ചിക്ക് കൊടുക്കാനെന്നു പറഞ്ഞു ഒരു പേപ്പർ കാറിലെത്തിയവർ തന്നു. ഞാനത് വാങ്ങിയില്ല. അപ്പോഴേക്കും അവളെ പിടിച്ചുവലിച്ചു. എന്റെ കയ്യിലൊരു കമ്പുണ്ടായിരുന്നു. അതുകൊണ്ട് അടിച്ചിട്ടും അവർ വിട്ടില്ല. എന്നെ വലിച്ചിഴച്ചു. അറിയുന്ന ആരും കൂട്ടത്തിലുണ്ടായിരുന്നില്ല. മൂന്ന് ആണുങ്ങളും ഒരു പെണ്ണുമാണ് കാറിലുണ്ടായിരുന്നത്. അവർ മാസ്ക് ധരിച്ചിട്ടുണ്ടായിരുന്നു’’, സഹോദരൻ പറഞ്ഞു.
ട്യൂഷന് കഴിഞ്ഞു ജ്യേഷ്ഠനൊപ്പം മടങ്ങും വഴിയാണ് വെള്ള ഹോണ്ട അമേസ് കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭിഗേല്‍ സാറ റെജിയെ ആണ് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. ഓയൂർ മരുതമൺപള്ളിക്കു സമീപം വച്ചാണു അഭികേൽ സാറയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ കൊല്ലം പൂയപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക