കൊച്ചി: അടുത്ത മൂന്ന് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി രൂപരേഖ തയ്യാറാക്കി കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്. നിരവധി പ്രധാന വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 1500 കോടി മുതല്‍ 1600 കോടി രൂപ വരെ ചെലവഴിക്കാനുള്ള രൂപരേഖ തയ്യാറാക്കിയതായി വൃത്തങ്ങള്‍ അറിയിച്ചു.
ടി3 ടെര്‍മിനല്‍ വിപുലീകാരണം, കാര്‍ഗോ കോംപ്ലക്സ്, എയര്‍പോര്‍ട്ട് ഹോട്ടലുകളുടെ നിര്‍മ്മാണം, ഐടി സംവിധാനങ്ങളുടെയും സ്കാനിംഗ് ഉപകരണങ്ങളുടെയും നവീകരണം, വാണിജ്യ സമുച്ചയത്തിന്റെ നിര്‍മ്മാണം തുടങ്ങിയ പദ്ധതികളാണ് സിയാല്‍ ഇപ്പോള്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്.
കൊച്ചി വിമാനത്താവളത്തിലെ ചെലവുകള്‍ അവകാശ ഇഷ്യൂവിലൂടെ പുതുതായി നല്കുന്ന ഏകദേശം 478.2 കോടി രൂപയുടെ ഇക്വിറ്റി, ആന്തരിക സമ്പാദ്യം, കടം എന്നിവയുടെഒരു മിശ്രിതത്തിലൂടെയാണ് ഫണ്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. അതേസമയം, പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഇക്രയുടെ (ഐസിആര്‍എ; ICRA) കണക്കനുസരിച്ച്, സിയാല്‍ ഇതുവരെ കടത്തിന്റെ കാര്യത്തില്‍ തീരുമാനമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക