മുംബൈ: കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകന് ഇവാന് വുക്കൊമനോവിച്ചിനെ വിലക്കി ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്). റഫറിമാരെ വിമര്‍ശിച്ചതിനാണ് വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യന്‍ ഫുട്ബാള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതിയാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചത്. ഒരു മത്സരത്തിലാണ് വിലക്ക്. ഇതോടെ വ്യാഴാഴ്ച നടക്കുന്ന പഞ്ചാബ് എഫ്സിക്കെതിരായ ബ്ലാസ്റ്റേഴ്സിന്റെ മത്സരം വുക്കൊമനോവിച്ചിന് നഷ്ടമാകും. ഇതിനു പുറമേ 50,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
ഐഎസ്എല്ലില്‍ ചെന്നൈയിന് എഫ്സിക്കെതിരായ മത്സരത്തിന് ശേഷമാണ് വുക്കൊമനോവിച്ച് റഫറിമാര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സ് ഇത്തവണ പിന്നോട്ടു പോയാല്‍ അതിന്റെ ഉത്തരവാദികള്‍ കളിക്കാരോ പരിശീലകനോ ആയിരിക്കില്ലെന്നും, റഫറിമാരുടെ തെറ്റായ തീരുമാനങ്ങളായിരിക്കുമെന്നാണ് വാര്‍ത്തസമ്മേളനത്തില്‍ വുക്കൊമനോവിച്ച് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക