ന്യൂയോര്‍ക്ക്: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമങ്ങളില്‍ ആദ്യമായി വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. ഗാസയിലേത് വകതിരിവില്ലാത്ത ബോംബാക്രമണെന്ന് ബൈഡന് പറഞ്ഞു. പലസ്തീന്-ഇസ്രയേല്‍ ആക്രമണം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ബൈഡന് ഇസ്രയേലിനെ വിമര്‍ശിക്കുന്നത്. ഇസ്രയേലിന് ലോകജനതയില്‍നിന്ന് ലഭിച്ച പിന്തുണ നഷ്ടമാകുകയാണെന്നും ജോ ബൈഡന് പറഞ്ഞു.
ചൊവ്വാഴ്ച ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് ബൈഡന് ഇക്കാര്യം പറഞ്ഞത്. ഗാസയിലെ ഇസ്രയേലിന്റെ ബോംബാക്രമണത്തെ വിമര്‍ശിച്ച ബൈഡന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭരണരീതി മാറ്റണമെന്നും ആവശ്യപ്പെട്ടു.
നെതന്യാഹു സര്‍ക്കാരാണ് ഇസ്രയേല്‍-പലസ്തീന് പ്രശ്ന പരിഹാരത്തിന് തടസ്സമാകുന്നത്. ദ്വിരാഷ്ട്ര ഫോര്‍മുലക്ക് വേണ്ടി നെതന്യാഹു ശ്രമിക്കില്ലെന്നും ബൈഡന് കുറ്റപ്പെടുത്തി. ഇസ്രയേലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും യാഥാസ്ഥിതിക സര്‍ക്കാരാണിതെന്നും ബൈഡന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക