ചൈനയിലെ ഗാൻസു-ക്വിങ്ഹായ് അതിർത്തി മേഖലയിൽ ചൊവ്വാഴ്ചയുണ്ടായ ഭൂകമ്പത്തിൽ മരണം 111 ആയി. 230 ലധികം പേർക്ക് പരിക്കേറ്റു എന്നാണ് പുറത്തു വരുന്ന വിവരം. 6.1 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു.
35 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്, അതിന്റെ പ്രഭവകേന്ദ്രം 102 കിലോമീറ്റർ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ഗാൻസുവിന്റെ പ്രവിശ്യാ തലസ്ഥാന നഗരമായ ലാൻഷൂവാണെന്ന് ഇഎംഎസ്സി വ്യക്തമാക്കുന്നു.
അതേസമയം ഭൂകമ്പത്തെത്തുടർന്ന് ആരെയെങ്കിലും കാണാതായിട്ടുണ്ടോയെന്നുള്ള ഔദ്യോഗിക റിപ്പോർട്ടുകൾ ഇതുവരെ പറത്തുവന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക