ഡല്‍ഹി: കൊവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍ 1 രാജ്യത്ത് 21 പേര്‍ക്ക് സ്ഥിരീകരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ വിദഗ്ധസമിതിയായ നിതി ആയോഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗോവയില്‍ 19 പേര്‍ക്കും മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ഓരോരുത്തര്‍ക്ക് വീതവുമാണ് ജെഎന്‍ 1 സ്ഥിരീകരിച്ചത്.
രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടായതിനെ തുടര്‍ന്ന് നിലവിലെ സാഹചര്യവും പൊതുജനാരോഗ്യ സംവിധാനങ്ങള്‍ സ്വീകരിച്ചിട്ടുള്ള പ്രതിരോധ നടപടികളും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വിലയിരുത്തി. കൊവിഡിന്റെ
പുതിയ വകഭേദങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തമെന്നും അവയെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തണം.
കൊവിഡിനെ നിയന്ത്രണ വിധേയമാക്കാന്‍ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള സഹവര്‍ത്തിത്വം ഉറപ്പുവരുത്താനും മന്ത്രി ആവശ്യപ്പെട്ടു. ഓരോ മൂന്നുമാസത്തിലും മോക്ഡ്രില്ലുകള് സംഘടിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യം കൊവിഡില്‍ നിന്ന് ഇനിയും പൂര്‍ണമുക്തി നേടിയിട്ടില്ല. സംസ്ഥാനങ്ങള്‍ കൃത്യമായ നിരീക്ഷണം തുടരണമെന്നാവശ്യപ്പെട്ട അദ്ദേഹം കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക