കൈക്കൂലി വാങ്ങുന്നതിനിടെ മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ വി ഇ ഒ വിജിലൻസിന്റെ പിടിയിലായി. ചുങ്കത്തറ കോട്ടോപാടം സ്വദേശിയും നിലമ്പൂർ വഴിക്കടവ് പഞ്ചായത്തിലെ വി ഇ ഒ യുമായ നിജാസ് ആണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്.
ലൈഫ് ഭവന പദ്ധതിയുടെ പേരിൽ ഇരുപതിനായിരം രൂപ കൈക്കൂലിയായി വഴിക്കടവ് കാരക്കോട് സ്വദേശിയായ സുനിതയിൽ നിന്ന് ഇയാൾ ആവശ്യപ്പെട്ടിരുന്നു. ആദ്യം 10,000 രൂപ നൽകാൻ ആവശ്യപ്പെടുകയും അത് സുനിതയിൽ നിന്ന് വാങ്ങുന്നതിനിടെ മലപ്പുറം വിജിലൻസ് ഡിവൈഎസ്പി ഫിറോസ് ഷഫീഖ് പിടികൂടുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക