മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ (എഫ്എക്സ്) കരുതല്‍ ശേഖരം ഉയര്‍ന്ന് 615.97 ബില്യണ്‍ ഡോളറിലെത്തി. 20 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2022 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് കരുതല്‍ ശേഖരം. പോയ ആഴ്ചയില്‍ കരുതല്‍ ശേഖരം 9.11 ബില്യണ്‍ ഡോളറായാണ് ഉയര്‍ന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാമത്തെ ഉയര്‍ന്ന നിരക്കാണിത്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കണക്കുകള്‍ പ്രകാരം ഡിസംബര്‍ എട്ടിന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ധനം 2.82 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 606.86 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. ഇതേ കാലയളവില്‍ രാജ്യത്തിന്റെ വിദേശ കറന്‍സി ആസ്തി 8.35 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച് 545.05 ബില്യണ്‍ ഡോളറിലെത്തി.
സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരം 446 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 47.58 ബില്യണ്‍ ഡോളറായി. ല്യണ്‍ ഡോളര്‍ ഉയര്‍ന്ന് 5.02 ബില്യണ്‍ ഡോളറിലെത്തി. വിദേശ കരുതല്‍ ശേഖരം റിസര്‍വ് ബാങ്കിന്റെ ഫോറെക്സ് മാര്‍ക്കറ്റിലെ പ്രവര്‍ത്തനങ്ങളെയും കൈവശമുള്ള കറന്‍സികളിലെ മൂല്യനിര്‍ണ്ണയ മാറ്റത്തെയും ആശ്രയിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക