മുംബൈ: നടനും ചലച്ചിത്ര സംവിധായകനുമായ കമാല്‍ ആര്. ഖാന് അറസ്റ്റില്‍. മുംബൈ പോലിസാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ദുബൈയിലേക്ക് പോകാന്‍ മുംബൈ വിമാനത്താവളത്തിലെത്തിയപ്പോഴാണ് നടന് അറസ്റ്റിലായത്. 2016-ലെ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണ് റിപ്പോര്‍ട്ട്. എക്സിലൂടെയാണ് അദ്ദേഹം തന്നെ പോലീസ് അറസ്റ്റ് ചെയ്ത വിവരം അറിയിച്ചത്. കേസുകളുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകുന്നതില്‍ ഇതുവരെ വീഴ്ച വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു പുതുവര്‍ഷാഘോഷത്തില്‍ പങ്കെടുക്കാന്‍ ദുബൈയ്ക്ക് തിരിച്ചതായിരുന്നു ഞാന്‍. പക്ഷേ മുംബൈ പോലീസ് എന്നെ വിമാനത്താവളത്തില്‍വെച്ച് അറസ്റ്റ് ചെയ്തു. പോലീസ് പറഞ്ഞതനുസരിച്ച് 2016-ലെ കേസുമായി ബന്ധപ്പെട്ട് ഞാന്‍ അവരുടെ വാണ്ടഡ് ലിസ്റ്റിലുള്ളയാളാണ്. ടൈഗര്‍ 3 എന്ന ചിത്രം പരാജയപ്പെടാന്‍ കാരണം ഞാനാണെന്നാണ് സല്മാന് ഖാന് പറയുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ പോലീസ് സ്റ്റേഷനിലോ ജയിലിലോ വെച്ച് ഞാന്‍ മരിക്കുകയാണെങ്കില്‍ അതൊരു കൊലപാതകമായിരിക്കുമെന്ന് എല്ലാവരും അറിഞ്ഞിരിക്കണം. ഇതിനെല്ലാം ആരാണ് ഉത്തരവാദിയെന്ന് എല്ലാവര്‍ക്കുമറിയാം’ എന്നായിരുന്നു അദ്ദേഹം എക്സില്‍ കുറിച്ചത്.
2022-ലാണ് കമാല്‍ ഖാന് ഇതിനു മുമ്പ് അറസ്റ്റിലായത്. അന്തരിച്ച നടന്മാരായ ഇര്ഫാന് ഖാന്, റിഷി കപൂര്‍ എന്നിവരേക്കുറിച്ച് മോശമായ സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍ പങ്കുവെച്ചതിന്നനായിരുന്നു ആദ്യ അറസ്റ്റ്. സ്വന്തം ഫിറ്റ്നസ് ട്രെയിനറായ യുവതിയെ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചതിനായിരുന്നു രണ്ടാമത്തെ അറസ്റ്റ്. 2021 ലാണ് യുവതി ഇയാള്‍ക്കെതിരേ പരാതി നല്‍കുന്നതും കേസ് രജിസ്റ്റര്‍ ചെയ്തതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക