വയനാട്: ‘പൂപ്പൊലി’ രാജ്യാന്തര പുഷ്പമേളയ്ക്ക് വയനാട്ടിൽ തുടക്കമായി. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ വെച്ചാണ് പൂപ്പൊലിയുടെ എട്ടാംപതിപ്പാണ് നടക്കുക.
പുഷ്പ–ഫല പ്രദർശനവും സാങ്കേതിക സെമിനാറുകളുമായി 12 ഏക്കറിലാണ് പരിപാടി നടക്കുന്നത്. കഴിഞ്ഞ വർഷത്തെ പൂപ്പൊലിയിൽ ആറ് ലക്ഷത്തോളം പേരാണ് സന്ദർശനം നടത്തിയത്.
പുഷ്പമേള കൃഷിമന്ത്രി പി. പ്രസാദ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. പുഷ്പക്കൃഷികള് വ്യാപിപ്പിക്കുന്നതിനും സംസ്കരിക്കുന്നതിനും സംഭരിക്കുന്നതിനും കൃത്യമായ സംവിധാനം കേരളത്തില്‍ ഒരുങ്ങുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കായി മൂല്യവര്‍ധിത കൃഷി, ഉത്പന്നങ്ങളുടെ സംഭരണം, സംസ്കരണം, വിപണനം എന്നിവ ലക്ഷ്യംവെച്ച് പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കും. ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ. അധ്യക്ഷനായി. ചടങ്ങില്‍ രാഹുല്‍ ഗാന്ധി എം.പി.യുടെ സന്ദേശം വായിച്ചു.
ഡാലിയ, സൂര്യകാന്തി, ഗ്ലാഡിയോലസ്, ആസ്റ്റര്‍, മാരിഗോള്‍ഡ്, പെറ്റൂണിയ, ഡെന്‍ഫീനിയ, പാന്‍സി, ട്യൂബ് റോസ്, സാല്‍വിയ, ഫ്ലോക്സ്, ഡയാന്തസ്, ഓര്‍ക്കിഡുകള്‍, കാക്ടസുകള്‍ എന്നിവയുടെ പുഷ്പോദ്യാനങ്ങള്‍, പുഷ്പാലങ്കാരങ്ങള്‍, ‘കൃഷി ഉയരങ്ങളിലേക്ക്’എന്ന സന്ദേശം നല്കുന്ന ലംബനിര്‍മിതികള്‍ (വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍) തുടങ്ങിയവയാണ് പുഷ്പമേളയുടെ പ്രധാന ആകര്ഷണങ്ങള്.
ഇതോടൊപ്പം നൂതന സാങ്കേതികവിദ്യകളുടെയും മികച്ചയിനം വിത്ത്/നടീല്‍ വസ്തുക്കളുടെയും കാര്‍ഷികോത്പന്നങ്ങളുടെയും പ്രദര്‍ശന- വിപണനമേളയും ഉണ്ട്. കലാമത്സരങ്ങള്‍, ഫുഡ്കോര്‍ട്ട്, പെറ്റ് ഷോ എന്നിവയുമുണ്ട്. ജനുവരി 15 വരെയാണ് പൂപ്പൊലി. അമ്പലവയല്‍ പ്രാദേശിക കാര്‍ഷികഗവേഷണകേന്ദ്രത്തില്‍ പ്രത്യേകം സജ്ജീകരിച്ച എട്ടേക്കറിലാണ് പൂപ്പൊലി നടക്കുന്നത്.
ഹരിതനിയമാവലി പാലിച്ചുനടത്തുന്ന മേളയില്‍ സൗജന്യമായി ആസ്വദിക്കാവുന്ന ഒട്ടേറെ ഇനങ്ങളുണ്ട്. പ്രകൃതിദത്ത ഊഞ്ഞാലുകള്‍, ഓമനമൃഗങ്ങളുടെയും അലങ്കാരപ്പക്ഷികളുടെയും പ്രദര്‍ശനം, കുട്ടികളുടെ പാര്‍ക്ക് എന്നിവ ഒരുക്കിയിട്ടുണ്ട്.
എല്ലാദിവസവും പ്രശസ്ത കലാകാരന്മാര് പങ്കെടുക്കുന്ന കലാപരിപാടികള്‍ നടക്കും. പൂപ്പൊലി നഗരിയിലെ പ്രവേശനത്തിന് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സംവിധാനവും ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മേളയ്ക്കുശേഷം തിരക്കുകുറയ്ക്കാനായി വര്ഷംമുഴുവന് പൂപ്പൊലിനഗരി സന്ദര്‍ശിക്കാനുള്ള അവസരമൊരുക്കും. മുതിര്‍ന്നവര്‍ക്ക് അമ്പതുരൂപയും കുട്ടികള്‍ക്ക് 30 രൂപയുമാണ് പ്രവേശന നിരക്ക്.
അൻപതോളം സ്റ്റാളുകളാണ് മേളയിലുണ്ടാകുക. ഇരുനൂറോളം വാണിജ്യ സ്ഥാപനങ്ങളും സർക്കാർ, അർധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, കർഷകർ എന്നിവരടങ്ങുന്നതാണ് സ്റ്റാളുകൾ. ഇതുകൂടാതെ വിദഗ്ധരുടെ നേതൃത്വത്തിൽ കർഷകർക്കും കൃഷി മേഖലയിലെ സാങ്കേതിക ഉദ്യോഗസ്ഥർക്കും വിവിധ സെമിനാറുകളും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക