തിരുവനന്തപുരം: സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില വർധനവ് ഉടൻ. വില വർദ്ധനവ് പഠിക്കാൻ നിയോഗിച്ച സമിതി കഴിഞ്ഞ ദിവസം ഭക്ഷ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. വിപണി വിലയെക്കാൾ കുറവായിരിക്കും സപ്ലൈകോ സാധനങ്ങൾക്കെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറഞ്ഞു. ജനങ്ങളുടെമേൽ അമിതഭാരം ഏൽപ്പിക്കില്ലെന്നും ഭക്ഷ്യമന്ത്രി ഉറപ്പ് നൽകുന്നു.
2016 ൽ വിലകൂട്ടിയതിന് ശേഷം സപ്ലൈകോയിൽ വില വർധനവ് ഉണ്ടായിട്ടില്ലെന്നാണ് സർക്കാർവാദം. അന്ന് വിലകൂട്ടിയപ്പോൾ വിപണി വിലയുടെ ഇരുപത്തിയഞ്ച് ശതമാനം മാത്രമായിരുന്നു സപ്ലൈകോയിലെ സാധനങ്ങളുടെ വില. ഇക്കുറി വില കൂട്ടുമ്പോളും വിപണി വിലയുടെ 25 ശതമാനം മാത്രമായിരിക്കും സപ്ലൈകോയിലെ നിരക്കെന്നാണ് ഭക്ഷ്യ വകുപ്പ് പറയുന്നത്.
വില കൂട്ടുന്നത് സംബന്ധിച്ച് സപ്ലൈകോയിലെ സാഹചര്യം പഠിക്കാൻ നിയോഗിച്ച സമിതി ഇക്കാര്യങ്ങളടക്കം സർക്കാരിനെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവിൽ പതിമൂന്നിന സാധനങ്ങളാണ് സബ്സിഡി നിരക്കിൽ സപ്ലൈകോയിലൂടെ നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക