കോട്ടയം ജില്ലയിലെ ചെമ്പിളാവിൽ അനധികൃത പടക്ക നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റു. പടക്ക നിർമ്മാണ കേന്ദ്രത്തിലെ ജോലിക്കാരനായ ഐക്കരയിൽ ജോജിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ 10.30 തോടെയായിരുന്നു ചെമ്പിലാവ് സഹകരണ ബാങ്കിന് സമീപം കാരക്കാട്ട് മാത്യു ദേവസ്യയുടെ വീട്ടിൽ അപകടം നടന്നത്. വെടിമരുന്ന് ഉപയോഗത്തിന് മാത്യു ദേവസ്യയുടെ സഹോദരൻ ജോസഫിന്റെ പേരിൽ ലൈസൻസ് ഉണ്ട്.
മാത്യു ദേവസ്യയുടെ വീടിന്റെ ടെറസിന് മുകളിൽ ഉണങ്ങാൻ ഇട്ടിരുന്ന ഉപ്പ്, വെടിമരുന്ന്, തിരി മുതലായവ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും സ്ഫോടന ശബ്ദം രണ്ട് കിലോമീറ്റർ വരെ അകലെ കേട്ടതായും നാട്ടുകാർ പറഞ്ഞു. കുട്ടികൾ അടക്കമുള്ള കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നപ്പോൾ ഉണ്ടായ അപകടത്തെ തുടർന്ന് ആസ്ബറ്റോസ് ഷീറ്റുകൾ പരിസരമാകെ ചിതറിത്തെറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക