ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ. വെള്ളിയാഴ്ച പുലർച്ചെയാണ് വെടിവയ്പ്പ് റിപ്പോർട്ട് ചെയ്തത്. കുൽഗാമിലെ സുരക്ഷാവലയത്തിൽ രണ്ട് ഭീകരർ കുടുങ്ങിയതായാണ് പുറത്തു വരുന്ന വിവരം.
ഷോപിയാൻ ജില്ലയിലെ ചോട്ടിഗാം മേഖലയിലാണ് വെടിവയ്പ്പ് ആരംഭിച്ചത്. ഷോപ്പിയാൻ പോലീസും ഇന്ത്യൻ സൈന്യവും സിആർപിഎഫും ഓപ്പറേഷനിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കശ്മീർ സോൺ പോലീസ് വ്യക്തമാക്കി.
അതേസമയം ഷോപ്പിയാൻ പോലീസും സൈന്യവും സിആർപിഎഫും പ്രദേശത്തുണ്ട്. കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ലെന്നും കശ്മീർ സോൺ പോലീസ് പറഞ്ഞു. കുൽഗാം ജില്ലയിലെ ഹഡിഗാം ഗ്രാമത്തിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലിന് രണ്ട് ദിവസത്തിന് ശേഷമാണ് ഷോപ്പിയാനിലെ സംഭവം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക