യുഎസിലെ അയോവ ഹൈസ്കൂളിൽ വെടിവെയ്പ്പ്. നിരവധി പേർക്ക് പരിക്കേറ്റതായാണ് പുറത്തു വരുന്ന റിപ്പോർട്ട്. ശൈത്യകാല അവധി കഴിഞ്ഞ് സ്കൂൾ തുറന്ന ദിവസമാണ് വെടിവയ്പ്പ് ഉണ്ടായത്. ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പാണ് വെടിവയ്പ്പ് നടന്നതെന്നും അതിനാൽ ഹൈസ്കൂളിൽ കുറച്ച് വിദ്യാർത്ഥികളും അധ്യാപകരും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് പോലീസ് വ്യതമാക്കി.
അതേസമയം വെടിവച്ചയാൾ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. ഇയാൾ സ്വയം വെടിവച്ചതായാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ പ്രചാരണം നടത്തുന്ന പശ്ചാത്തലത്തിലാണ് വെടിവയ്പ്പ് നടന്നത് എന്നതാണ് ആശങ്ക ഉണ്ടാക്കുന്ന കാര്യം. വ്യാഴാഴ്ച 7:37നാണ് സംഭവം നടക്കുന്നത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ പരിക്കേറ്റ നിരവധി പേരെ കണ്ടെത്തി. എന്നാൽ അവർ എത്രപേർ ഉണ്ടെന്നോ അവരുടെ അവസ്ഥ എന്താണെന്നോ സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക