ടെഹ്റാൻ: ഇറാനിലെ ഇരട്ട സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്. റോയിട്ടേഴ്സ് ആണു വാർത്ത പുറത്തുവിട്ടത്. സ്ഫോടനത്തിൽ നൂറിലേറെ പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ആക്രമണത്തനു പിന്നിൽ ഇസ്രായേലും അമേരിക്കയുമാണെന്നു കുറ്റപ്പെടുത്തിയ ഇറാൻ പ്രതികാരം ഉറപ്പാണെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ സ്ഫോടനത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. പൂർണശ്രദ്ധ ഗസ്സ യുദ്ധത്തിലാണെന്നും പ്രതികരിക്കാനില്ലെന്നും ഇസ്രായേൽ സൈനിക വക്താവ് അറിയിച്ചു.
മുൻ ഇറാൻ ജനറൽ ഖാസിം സുലൈമാനിയുടെ നാലാം ചരമവാർഷികത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ഇറാനെ ഞെട്ടിച്ച സ്ഫോടനം നടന്നത്.
കെർമാൻ പ്രവിശ്യയിലുള്ള ഖാസിം സുലൈമാനിയുടെ സ്മാരകത്തിന് സമീപമാണ് ഇരട്ട സ്ഫോടനങ്ങളുണ്ടായത്. ചടങ്ങിൽ പങ്കെടുക്കാൻ ആയിരങ്ങൾ തടിച്ചുകൂടിയ ഘട്ടത്തിലാണ് ഭീകരർ റിമോട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക