കൊച്ചി: പത്തനംതിട്ട കടമ്മനിട്ടയില്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കേസിലെ എസ്എഫ്ഐ നേതാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. ഒന്നാം പ്രതി ജയ്സണ്‍ ജോസഫിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. രണ്ട് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ പതിനഞ്ചാം തീയതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു.
പ്രതി ജയ്സണ്‍ എസ്എഫ്ഐ നേതാവും സിപിഎം പെരുനാട് ഏരിയ കമ്മിറ്റി അംഗവുമാണ്. ഇവരെ അറസ്റ്റ് ചെയ്താലും ജാമ്യം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഡിസംബര്‍ 20നാണ് കടമ്മനിട്ട മൗണ്ട് സിയോണ്‍ കോളേജില്‍ നിയമ വിദ്യാര്‍ത്ഥിനിക്ക് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനമേറ്റയാളുടെ പരാതിയില്‍ പോലീസ് ആദ്യം കേസെടുക്കാന്‍ മടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക