ലണ്ടൻ: കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം ലയണല്‍ മെസിക്ക്. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവെ സൂപ്പർ താരം എർലിങ് ഹാളണ്ട്, പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് മെസി ഈ അംഗീകാരം സ്വന്തമാക്കിയത്.
ഇത് എട്ടാം തവണയാണ് മെസി പുരസ്കാരത്തിനു അർഹനാകുന്നത്. ഇത്തവണത്തെ ബാല്ലൺ ഡി ഓർ പുരസ്കാരത്തിനു പിന്നാലെയാണ് മെസിയുടെ മറ്റൊരു നേട്ടം.
അർജന്റീനയെ ലോകകിരീടത്തിനായുള്ള നയിച്ച പ്രകടനമാണ് പ്രധാനമായും മെസിയെ പുരസ്കാരത്തിന് അർഹനാക്കിയത്.
ബാഴ്സലോണയുടെ സ്പാനിഷ് താരം അയ്റ്റാന ബോൺമറ്റിയാണ് മികച്ച വനിതാ താരം. പെപ് ഗെർഡിയോള മികച്ച പുരുഷ പരിശീലകനുള്ള പുരസ്കാരം നേടി. ഇംഗ്ലണ്ട് ദേശീയ വനിതാ ടീം പരിശീലക സെറീന വെയ്ഗ്മാനാണ് മികച്ച വനിതാ കോച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക