തായ്ലൻഡിലെ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം. സ്ഫോടനത്തിൽ 20 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മധ്യ തായ്ലൻഡിലെ സുഫാൻബുരി പ്രവിശ്യയിൽ നടന്ന സ്ഫോടനത്തിൽ ഇനിയും മരണസംഖ്യ ഉയർന്നേക്കാം എന്നാണ് അധികൃതർ അറിയിക്കുന്നത്.
സ്ഫോടനത്തിന് ദൃക്സാക്ഷിയായ സ്ത്രീ പറയുന്നതനുസരിച്ച് പടക്ക നിർമ്മാണശാലയിൽ നിന്ന് ആരും പുറത്തു പോയിട്ടില്ല എന്നാണ് ലഭ്യമാകുന്ന വിവരം. സ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകളോളം കേട്ടത് ഈ പ്രദേശവാസികളും പറഞ്ഞു.
പടക്ക നിർമ്മാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ സ്ഥാപനത്തിന്റെ ഉടമയും ഭാര്യയും രണ്ടു കുട്ടികളും കൊല്ലപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറംലോകം അറിയുന്നത്. നിലവിൽ ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക