പിണറായി വിജയൻ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്ന അവസാനത്തെ കമ്യൂണിസ്റ്റുകാരൻ ആയിരിക്കുമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. പിണറായി വിജയന്റെ വാശിയായിരിക്കും ഇത്രയും പ്രതിപക്ഷ സ്വരങ്ങളെ അടിച്ചൊതുക്കുക എന്നത് എന്നും തനിക്ക് ശേഷം ഇനിയൊരു കമ്മ്യൂണിസ്റ്റുകാരൻ മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ പാടില്ലെന്ന് ആഗ്രഹവും പിണറായിക്കുണ്ട് എന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
പിണറായിയുടെ ഭാവം കണ്ടാൽ മുസോളിനിയും ഹിറ്റ്ലറും സ്റ്റാലിനും എല്ലാം നാണിച്ചു പോകും എന്നും രാഹുൽമാങ്കൂട്ടത്തിലിന് ജാമ്യം ലഭിക്കാതിരിക്കാൻ പല നീക്കങ്ങളും പിണറായി നടത്തി എന്നും രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു.
ഏത് ഹീനകരമായ മാർഗവും രാഷ്ട്രീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്യാൻ സ്വീകരിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയിരിക്കുന്നു എന്നും ഡിവൈഎഫ്ഐക്കാരെക്കൊണ്ട് രാഷ്ട്രീയ പ്രതിയോഗികളെ തച്ചുടയ്ക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത് എന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
കേരളത്തിലെ മുഖ്യമന്ത്രിയുടെ കസേരയിലിരുന്ന് ആക്രമണത്തിനും ഗുണ്ടായിസത്തിനും പിണറായി വിജയൻ പ്രോത്സാഹനം നൽകിയതായും കേരളത്തിൽ ഇത്രയും ആക്രമങ്ങൾ ഉണ്ടായത് അതുകൊണ്ടാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി വടികൊടുത്ത് അടി വാങ്ങിയിരിക്കുകയാണെന്നും മുഖ്യമന്ത്രിക്കെതിരെ സമരപരമ്പരകൾ തുടരുക തന്നെ ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക