ഗായകരുടെ സംഘടനയായ സമത്തിൽ നിന്ന് ഗായകൻ സൂരജ് സന്തോഷ് രാജിവച്ചു. തനിക്കെതിരെ ഉണ്ടായ സൈബർ ആക്രമണത്തിൽ സംഘടന തന്നെ പിന്തുണച്ചില്ല എന്ന് ആരോപിച്ചാണ് സൂരജ് സംഘടനയിൽ നിന്ന് രാജിവെച്ചത്.
കഴിഞ്ഞദിവസം ഗായിക കെഎസ് ചിത്രയ്ക്കെതിരെ സൂരജ് വിമർശനം ഉന്നയിച്ചതിന് സമൂഹ മാധ്യമങ്ങളിൽ കടുത്ത സൈബർ ആക്രമണമാണ് താരം നേരിട്ടത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സൈബർ ആക്രമണത്തിൽ തളരിലെന്നും സൂരജ് നേരത്തെ തന്നെ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ്സൈബർ ആക്രമണത്തിൽ തന്നെ പിന്തുണയ്ക്കാത്ത സംഘടനയിൽനിന്ന് സൂരജ് രാജിവെച്ചത്. രാമപ്രതിഷ്ഠ നടക്കുന്ന ദിവസം എല്ലാ വീടുകളിലും രാമമന്ത്രം ജപിക്കണമെന്നും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നും എല്ലാം ആവശ്യപ്പെട്ടുകൊണ്ട് ഏതാനും നാളുകൾക്ക് മുൻപാണ് കെ എസ് ചിത്ര വീഡിയോ പങ്കിട്ടത്.
ഇതിനെതിരെ ‘വിഗ്രഹങ്ങൾ ഇനിയെത്ര ഉടയാൻ കിടക്കുന്നു’ എന്ന പ്രതികരണവുമായി സൂരജ് സന്തോഷ് രംഗത്ത് വന്നിരുന്നു. ഇതിനെതിരെ വൻ ആക്രമണമാണ് താരത്തിനെതിരെ നടന്നത്. താൻ ചിത്ര എന്ന വ്യക്തിയെയോ അവരുടെ സംഗീതത്തെയോ വിമർശിച്ചതല്ലെന്നും അവർ എടുത്ത നിലപാടിനെയാണ് വിമർശിച്ചത് എന്നും ചിത്രയെ വ്യക്തിപരമായോ അവരുടെ ഗായിക എന്ന സ്വത്വത്തിനെയോ അധിക്ഷേപിച്ചിട്ടില്ലെന്നും സൂരജ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക