ദേശീയ സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ ബെസ്റ്റ് പെർഫോമർ പുരസ്കാരം കരസ്ഥമാക്കി കേരളം. കേന്ദ്ര വാണിജ്യ മന്ത്രാലയവും സ്റ്റാർട്ടപ്പ് ഇന്ത്യയും ചേർന്ന് ഏർപ്പെടുത്തിയ ദേശീയ സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ ആണ് കേരളം ബെസ്റ്റ് പെർഫോമർ പുരസ്കാരം കരസ്ഥമാക്കിയത്.
ദേശീയ സ്റ്റാർട്ടപ്പ് രംഗത്തെ പരമോന്നത ബഹുമതിക്ക് അർഹമായ കേരളത്തിന് കഴിഞ്ഞ മൂന്നുതവണയും ടോപ്പ് പെർഫോമർ പുരസ്കാരം നേടാൻ സാധിച്ചിരുന്നു. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലാണ് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
ഗ്രാമീണ മേഖലകളിൽ മാറ്റം കൊണ്ടുവരാൻ ശ്രമിക്കുന്ന സ്റ്റാർട്ടപ്പുകൾക്കുള്ള പ്രോത്സാഹനം, സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപകരും ആയി നേരിട്ട് ബന്ധപ്പെടാൻ അവസരം ഒരുക്കുന്ന ഈഗ്നെറ്റ് കാലിക്കറ്റ് പോലുള്ള പരിപാടികൾ, സ്റ്റാർട്ടപ്പുകൾ, വിദ്യാർഥികൾ വനിതാ സംരംഭകർ എന്നിവർക്ക് നൽകുന്ന പിന്തുണ എന്നിവയാണ് കേരളത്തെ പുരസ്കാരം നേടുന്നതിന് അർഹന അർഹമാക്കിയത്.
നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഇൻകുബേഷൻ സംവിധാനങ്ങളും ചടുലമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ സൃഷ്ടിക്കാനുള്ള പ്രതിബദ്ധമായ നടപടികളും മികച്ച സ്റ്റാർട്ടപ്പ് നിക്ഷേപങ്ങളും ആണ് കേരളത്തെ അംഗീകാരത്തിലേക്ക് നയിച്ചത് എന്ന് കേരള ചാർട്ട് മിഷന്റെ സിഇഒ ആയ അനൂപ് അംബികപറഞ്ഞു.
കേന്ദ്രം നിർദ്ദേശിച്ച ഏഴു പരിഷ്കരണ മേഖലകളിലും 2022ൽ കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. 14 ജില്ലകളിലായി 50 ലധികം ഇൻകുബേറ്ററുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. കെ എസ് യു എമ്മിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 5000രത്തിലധികം സ്റ്റാർട്ടപ്പുകളിൽ നൂറിലധികം സ്റ്റാർട്ടപ്പുകൾ വനിതാ സംരംഭകരുടേതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക