കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ പാലക്കാട് റിമാൻഡ് ചെയ്തു. തൃശ്ശൂർ വിജിലൻസ് കോടതിയാണ് കൈകൂലി വാങ്ങിയതിന് അറസ്റ്റിലായ ഭൂരേഖ തഹസിൽദാർ പി സുധാകരനെയാണ് തൃശ്ശൂർ വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. ഫെബ്രുവരി മൂന്ന് വരെയാണ് റിമാൻഡ് കാലാവധി.
അമ്പതിനായിരം രൂപയാണ് നഗരത്തിലെ സ്വകാര്യ ഷോപ്പിംഗ് മാളിന്റെ നിയമപ്രശ്നം പരിഹരിക്കുന്നതിനായി ഇയാൾ കൈക്കൂലി വാങ്ങിയത്. സ്വകാര്യ മാളിന് കൈവശാവകാശ രേഖ തയ്യാറാക്കാൻ എത്തിയ വ്യവസായിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് തഹസിൽദാർ സുധാകരനെ പിടികൂടിയത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. പാലക്കാട് ഉള്ള കഞ്ചിക്കോട്ടെ സ്വകാര്യമാളിന് കൈവശാവകാശ രേഖ തയ്യാറാക്കാൻ എത്തിയ വ്യവസായി മുൻകൂട്ടി വിവരമറിയിച്ചത് അനുസരിച്ച് വിജിലൻസ് നൽകിയ പണമാണ് തഹസിൽദാർക്ക് കൈമാറിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഫെബ്രുവരി മൂന്നുവരെ റിമാൻഡ് ചെയ്യുകയായിരുന്നു. നേരത്തെ കൈക്കൂലിയായി ഇയാൾ വില കൂടിയ മദ്യവും പെർഫ്യൂമും അടക്കമുള്ള സാധനങ്ങൾ കൈപ്പറ്റുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
കൂടുതൽ പേരിൽനിന്ന് ഇയാൾ കൈക്കൂലി വാങ്ങിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ വിജിലൻസ് അന്വേഷിക്കുന്നുണ്ട്. ഓഫീസിലെ മറ്റു ജീവനക്കാർക്കെതിരെ ഉയർന്ന ആരോപണങ്ങളും വിജിലൻസ് അന്വേഷണ വിധേയമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക