വയനാട്: മാനന്തവാടി ജനവാസമേഖലയിൽ ഇറങ്ങിയ ‘തണ്ണീർക്കൊമ്പനെ’ മയക്കുവെടിവെച്ച് ലോറിയിൽ കയറ്റി. ഇന്നലെ രാത്രി 11.30 മുതൽ മാനന്താവാടിയിൽ ഭീകാരനന്തരീക്ഷം സൃഷ്ടിച്ച കൊമ്പനെ 17 മണിക്കൂറിലേറെ നീണ്ട ദൗത്യത്തിലൂടെയാണ് കീഴടക്കിയത്.
മുത്തങ്ങ ആനപ്പന്തിയിൽ നിന്നെത്തിച്ച സൂര്യ, വിക്രം, കോന്നി സുരേന്ദ്രൻ എന്നീ കുംകിയാനകളുടെ സഹായത്തോടെയാണ് ലോറിയിൽ കയറ്റിയത്. ആനയുടെ ആരോഗ്യപരിശോധന നടത്തിയ ശേഷം ബന്ദിപ്പൂർ വനത്തിൽ തുറന്നുവിടും.
റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് ജനവാസ മേഖലയിൽ പരിഭ്രാന്തി സൃഷ്ടിച്ച തണ്ണീർക്കൊമ്പൻ. കർണാടകയിലെ ഹാസനിൽനിന്ന് പിടികൂടി മൂലഹൊള്ളയിൽ തുറന്നുവിട്ട ആനയാണിത്.
ജനവാസമേഖലയിൽ ഇറങ്ങിയ ‘തണ്ണീർക്കൊമ്പനെ’ ഇന്നലെ വൈകീട്ടാണ് ആർആർടി സംഘം മയക്കുവെടിവെച്ചത്. ആനയുടെ പിറകിലാണ് മയക്കുവെടി കൊണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക