165 കോടി മുടക്കി വാങ്ങിയ ബംഗ്ലാവ് ചോർന്നൊലിച്ച് വാസയോഗ്യമല്ലാതായതോടെ ലൊസാഞ്ചലസിലെ തങ്ങളുടെ സ്വപ്നഭവനത്തിൽ നിന്നു താമസം മാറ്റി താരദമ്പതികളായ ഗായകൻ നിക് ജൊനാസും നടി പ്രിയങ്ക ചോപ്രയും. വീട് ഇവര്‍ക്ക് വിറ്റ മുന്‍ ഉടമസ്ഥര്‍ക്കെതിരെയും ഇടപാടുകാരനെതിരെയും കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
2019ൽ വീട് വാങ്ങിയത് മുതൽ ചോർന്നൊലിയ്ക്കുന്ന പ്രശ്നമുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബുദ്ധിമുട്ടുകൾ രൂക്ഷമായതോടെ കുടുംബം ബംഗ്ലാവിലെ താമസമൊഴിഞ്ഞു.അറ്റകുറ്റപ്പണികള്‍ക്കു വേണ്ടി ചെലവഴിച്ച മുഴുവൻ തുകയും തിരികെ ലഭിക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.
2018ൽ ഇന്ത്യയിൽ വെച്ചായിരുന്നു നിക്കുമായുള്ള പ്രിയങ്കയുടെ വിവാഹം. ശേഷം 2019-ൽ ആണ് ബംഗ്ലാവ് വാങ്ങി ലോസ് ഏഞ്ചൽസിലേക്ക് താമസം മാറിയത്.
അത്യാധുനിക രീതിയിലുള്ള ഈ ആഢംബര ഭവനത്തില്‍ ഏഴ് ബെഡ്റൂമുകള്‍, ഒമ്പത് ബാത്ത്റൂമുകള്‍, ഹോം തീയേറ്റര്‍, ജിം സ്പാ, ആന്‍ഡ് സ്റ്റീം ഷവര്‍, ബില്യാര്‍ഡ്സ് റൂം, താപനില നിയന്ത്രിക്കാവുന്ന വൈന്‍ സെല്ലര്‍, അത്യാധുനിക അടുക്കള തുടങ്ങിയവയെല്ലാം ഉണ്ട്.
20 മില്ല്യണ്‍ (166 കോടി) രൂപ മുടക്കിയാണ് ദമ്പതികള്‍ ഈ ഭവനം സ്വന്തമാക്കിയത്. വീടുവാങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ വീട്ടിനുള്ളിലെ വാട്ടര്‍പ്രൂഫിങ് സിസ്റ്റം തകരാറിലായതോടെ പൂപ്പല്‍ വളരാനും മറ്റു പ്രശ്നങ്ങളുണ്ടാകാനും തുടങ്ങിയതായി പരാതിയില്‍ പറയുന്നു.
കേടുപാടുകള്‍ നന്നാക്കുന്നതിന് ഏകദേശം 13 മുതല്‍ 20 കോടി രൂപ വരെയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മകള്‍ക്കും മവളര്ത്തുമൃഗങ്ങള്ക്കും ഒപ്പമാണ് ഇരുവരും ഈ ആഡംബര വീട്ടില്‍ താമസിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക