മോഹൻലാൽ- ലിജോ ജോസ് പെല്ലിശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ ഒടിടിയിലേക്ക്. തിയേറ്ററിൽ സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ച ചിത്രം ഈ മാസം ഒടിടിയിൽ എത്തുമെന്നാണ് പുതിയ സൂചനകൾ. ഹോട്ട്സ്റ്റാർ വഴിയാകും സ്ട്രീമിംഗ്. ജനുവരി 25നാണ് സിനിമ തിയേറ്ററിലെത്തിയത്.
സൊനാലി കുൽക്കർണി,ഹരീഷ് പേരടി, ഡാനിഷ് സേഠ്, മണികണ്ഠൻ ആചാരി, മനോജ് മോസസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഫെബ്രുവരി 23 മുതൽ മലൈക്കോട്ടൈ വാലിബൻ സ്ട്രീം ചെയ്യുക എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. നിരൂപക പ്രശംസ നേടിയ ചിത്രത്തിനെതിരെ സംഘടിത ആക്രമണം നടന്നുവെന്ന് സംവിധായകനും നിർമ്മാതാവും ആരോപിച്ചിരുന്നു.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ വാലിബന്റെ സ്ട്രീമിംഗ് അവകാശം എത്ര രൂപയ്ക്കാണ് സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. തിയേറ്ററുകളിൽ നിന്ന് സിനിമ മിസായവർ ഒടിടി റിലീസ് ഡേറ്റിനായി കാത്തിരിക്കുകയാണ്.
ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. രാജസ്ഥാൻ, ചെന്നൈ, പുതുച്ചേരി എന്നീ സ്ഥലങ്ങളിലായി 130 ദിവസങ്ങളിലായിട്ടാണ് മലൈക്കോട്ടൈ വാലിബൻ ഷൂട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക