കേന്ദ്രസർക്കാർ വിതരണം ചെയ്യുന്ന ‘ഭാരത് അരി’ യുടെ വിൽപ്പന തൃശ്ശൂരിൽ പോലീസ് തടഞ്ഞു. തൃശ്ശൂരിൽ അരിയെ ചൊല്ലി രാഷ്ട്രീയപോര് നിലനിൽക്കുന്നതിനിടെയാണ് പോലീസ് അരി വില്പന തടഞ്ഞിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. എന്നാൽ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് അരിവിതരണം തടഞ്ഞത് എന്നാണ് പോലീസ് നൽകുന്ന വിശദീകരണം.
വ്യാഴാഴ്ചയാണ് തൃശ്ശൂർ ജില്ലയിലെ ഏഴാം വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ആയതിനാൽ തന്നെ അരിവിതരണം പെരുമാറ്റചട്ട ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് അരി വിതരണം ഇപ്പോൾ തടഞ്ഞിരിക്കുന്നത്. നേരത്തെ മോദിയുടെ അരിയും പരിപ്പും തൃശ്ശൂരിൽ ബേബിൽ നിന്ന് തുറന്നടിച്ച് ടി എൻ പ്രതാപൻ എംപി രംഗത്ത് വന്നിരുന്നു.
മോദി അരിവിതരണം നടത്തുന്നത് വോട്ട് ലക്ഷ്യമിട്ടാണെന്നും പൊതുവിതരണ സംവിധാനത്തെ അട്ടിമറിക്കാൻ ആണെന്നും സിപിഐഎം കുറ്റപ്പെടുത്തിയിരുന്നു. രാജ്യത്താകെ അരിവിതരണം ചെയ്യുന്നുണ്ടെന്നും സുരേഷ് ഗോപിക്ക് ജയിക്കാൻ വേണ്ടി നടപ്പാക്കുന്ന പദ്ധതി അല്ലെന്നുമായിരുന്നു ബിജെപിയുടെ വിശദീകരണം. കിലോയ്ക്ക് 29 രൂപ നിരക്കിലാണ് കേന്ദ്രസർക്കാർ സംസ്ഥാനത്ത് ഭാരത് അരി വിതരണം ചെയ്യുന്നത്
തൃശ്ശൂരിൽ അരിവിതരണം പോലീസ് തടഞ്ഞതോടെ ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ തർക്കത്തിന് കാരണമാകുകയും ചെയ്തു. കേന്ദ്രസർക്കാർ ഭാരത് അരിവിതരണം ചെയ്യുന്നത് രാജ്യത്തെ എംപിമാർ അറിഞ്ഞിട്ടില്ലെന്ന് ആരോപിച്ച് ഭാരത് അരിക്കെതിരെ വി കെ ശ്രീകണ്ഠൻ എംപിയും രംഗത്തുവന്നിരുന്നു.
ബിജെപി നേതാക്കളാണ് അരിവിതരണം ഉദ്ഘാടനം ചെയ്തതെന്നും എൻസി പി എഫ് വഴി അരിവിതരണം നടക്കുമെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു. കർഷകർ ദുരിതത്തിൽ കഴിയുമ്പോൾ തിരഞ്ഞെടുപ്പ് നാടകം കളിക്കുന്ന ബിജെപി കർഷകരോട് മാപ്പ് പറയണമെന്നും അരിവിതരണം നടത്തുന്നത് ഒരു തെരഞ്ഞെടുപ്പ് തന്ത്രമാണ് എന്നും ഇത്തരത്തിൽ അരിവിതരണം നടത്തുന്നത് നിർത്തണമെന്നും വോട്ട് ലക്ഷ്യമായിട്ടുള്ള ഭാരത് അരി പാലക്കാട് വേവില്ല എന്നും വി കെ ശ്രീകണ്ഠൻ എംപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക