ഒറ്റ ക്ലിക്കിൽ ഉയരുകയും താഴുകയും ചെയ്യുന്ന സംസ്ഥാനത്തെ ആദ്യ ലിഫ്റ്റ് പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം- കാരോട് ദേശീയപാതയിലെ സർവീസ് റോഡിൽ നിന്ന് കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിലേക്ക് കോവളം- ബേക്കൽ ജലപാതയിൽ പാർവതി പുത്തനാറിന് കുറുകെയാണ് ലിഫ്റ്റ് പാലം ഒരുക്കിയിരിക്കുന്നത്.
വൈദ്യുതിയിലും ജനറേറ്ററിലും പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന പാലം റിമോട്ട് കൺട്രോളർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ സാധിക്കും. അടുത്ത ആഴ്ച ട്രയൽ റൺ നടത്താനിരിക്കുന്ന പാലത്തിന്റെ പരമാവധി ഭാരശേഷി നൂറ് ടണ്ണാണ്. കോവളം- ബേക്കൽ ജലപാതയിൽ സ്ഥാപിക്കുന്ന മൂന്ന് ലിഫ്റ്റ് പാലങ്ങളിൽ ആദ്യത്തേതാണ് ഇപ്പോൾ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. റോഡ് നിരപ്പിൽനിന്ന് ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ച് അഞ്ചുമീറ്റർ വരെ ഉയർത്താനാകുമെന്നതാണ് പാലത്തിന്റെ പ്രധാന പ്രത്യേകത.
റോഡ് നിരപ്പിൽ നിന്ന് അഞ്ചുമീറ്റർ വരെ ലിഫ്റ്റ് പാലം ഉയർത്താൻ ആകും. ഇവിടം ജലപാതയായതിനാൽ ജല വാഹനങ്ങൾക്ക് തടസ്സം ഉണ്ടാകാതിരിക്കാനാണ് മൂന്നര കോടി രൂപ ചെലവഴിച്ച് ലിഫ്റ്റ് പാലം നിർമ്മിച്ചത്. സ്റ്റീൽ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ലിഫ്റ്റ് പാലത്തിലൂടെ വാഹനങ്ങൾക്ക് കടന്നു പോകാനും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക