തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി സ്ഥാനാർത്ഥിയാകാൻ സാധ്യത. കേന്ദ്ര നേതൃത്വം ജില്ലാ നേതൃത്വത്തിന്റെ ആവശ്യം പരിഗണിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുത്തതായാണ് ലഭ്യമാക്കുന്ന വിവരം. കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയ തിരുവനന്തപുരം പിടിച്ചെടുക്കാൻ സാധിക്കും എന്ന പ്രതീക്ഷയുള്ള പട്ടികയിൽ ഒന്നാം സ്ഥാനത്താണ് .
ശശി തരൂർ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി തിരുവനന്തപുരത്ത് എത്തുകയാണെങ്കിൽ നേരിടാൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ തന്നെ ഇറങ്ങും എന്നാണ് സൂചനകൾ. പാർട്ടിയുടെ അന്തിമ തീരുമാനം വരുന്നതുവരെ മത്സരത്തെക്കുറിച്ച് പ്രതികരിക്കില്ലെന്ന നിലപാടിലാണ് രാജീവ് ചന്ദ്രശേഖർ.
നേരത്തെ വന്ന റിപ്പോർട്ടുകൾ പ്രകാരം ബംഗളുരു നഗരത്തിലെ 3 മണ്ഡലങ്ങളിൽ ഒന്നിൽ മത്സരിക്കാൻ അദ്ദേഹത്തിന് താല്പര്യം ഉണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ബിജെപിക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷ നൽകുന്ന മണ്ഡലങ്ങളിൽ തൃശ്ശൂർ കഴിഞ്ഞാൽ തിരുവനന്തപുരം ആണ് ഒന്നാം സ്ഥാനത്ത് ഉള്ളത്.
2016ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ NDAയുടെ വൈസ് ചെയർമാനായ അദ്ദേഹം നിലവിൽ കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമാണ്. തിരുവനന്തപുരത്ത് ദേശീയ നേതാക്കളെ പരിഗണിക്കണമെന്ന് ആവശ്യം നേരത്തെ തന്നെ ഉയർന്നിരുന്നു.
കഴിഞ്ഞതവണ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 41 ശതമാനം വോട്ട് ലഭിച്ചപ്പോൾ ബിജെപിയുടെ കുമ്മനം രാജശേഖരൻ 31 ശതമാനം വോട്ടുകളാണ് നേടിയിരുന്നു. കേരളത്തിലെ ഏഴു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുമായി ബിജെപിയുടെ സ്ഥാനാർത്ഥിപ്പട്ടിക ഉടൻതന്നെ പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക