ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിൽ പങ്കെടുക്കുന്നവരിൽ മലയാളി സാന്നിധ്യവും. ഗജന്യാൻ ദൗത്യത്തിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിൽ പരിശീലനം തുടരുന്ന നാലു പേരിലാണ് ഒരു മലയാളിയും ഉൾപ്പെട്ടിരിക്കുന്നത്.
ഗഗൻയാൻ ദൗത്യത്തിൽ ഉൾപ്പെട്ടിരിക്കുന്ന മലയാളിയടക്കമുള്ളവരുടെ പേര് വിവരങ്ങൾ നാളെ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കും. കേരള പദയാത്ര എന്ന പേരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന യാത്രയുടെ സമ്മേളന സമാപന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത് എത്തുന്നത്.
വ്യോമസേനയുടെ ഫൈറ്റർ പൈലറ്റുമാരിലെ തെരഞ്ഞെടുക്കപ്പെട്ട നാലു പേരിൽ നിന്നാകും 2025ൽ വിക്ഷേപിക്കുന്ന ദൗത്യത്തിലേക്ക് തെരഞ്ഞെടുക്കുന്ന ബഹിരാകാശ യാത്രികരെ തീരുമാനിക്കുക. അടുത്തവർഷം വിക്ഷേപണം ലക്ഷ്യമിടുന്ന ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗൻയാൻ പദ്ധതിയിലൂടെ 3 ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളെ മൂന്നു ദിവസത്തേക്ക് 400 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ച ഭൂമിയിൽ തിരിച്ചെത്തിക്കുക എന്നതാണ് ലക്ഷ്യം ഇടുന്നത്.
ഇതിനു മുന്നോടിയായി വ്യോമമിത്ര എന്ന യന്ത്ര വനിതയെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ പരീക്ഷണ ദൗത്യമായ ജി എക്സ് 2024 ജൂണിലാണ് വിക്ഷേപിക്കുന്നത്. മൂന്ന് ദിവസം ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ സഞ്ചരിച്ച ശേഷം വ്യോമ മിത്ര മടങ്ങിയെത്തും. പിന്നീട്ജി 1, ജി 2 എന്നി പരീക്ഷണ വിക്ഷേപണങ്ങൾ കൂടി പൂർത്തിയാക്കിയ ശേഷം ബഹിരാകാശ യാത്രികരുമായുള്ള ഗഗൻയാൻ ദൗത്യം നടക്കും.
ബഹിരാകാശത്തേക്കും തിരികെ ഭൂമിയിലേക്കും സുരക്ഷിതരായി മനുഷ്യനെ എത്തിക്കാൻ കഴിയുമെന്ന് തെളിയിക്കുകയാണ് ഗഗൻയാൻ ദൗത്യത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. അതിന്റെ തുടർച്ചയായി നടത്തുന്ന ദൗത്യങ്ങളിൽ ശാസ്ത്രീയമായ പഠനങ്ങൾക്ക് മുൻതൂക്കം നൽകുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക