മലപ്പുറം: മലപ്പുറത്ത് വിദ്യാർത്ഥികൾക്കും അദ്ധ്യാപികയ്ക്കും ഭക്ഷ്യവിഷബാധ. വേങ്ങര കണ്ണമംഗലം ഇഎംയുപി സ്കൂളിലെ അദ്ധ്യാപികയ്ക്കും വിദ്യാർത്ഥികൾക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്.
സംഭവത്തിൽ 19 വിദ്യാർത്ഥികളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൽഎസ്എസ് പരീക്ഷക്കിടെയാണ് അദ്ധ്യാപികയ്ക്കും വിദ്യാർത്ഥികൾക്കും ആരോഗ്യ പ്രശ്നം ഉണ്ടായത്.
ചികിത്സ തേടിയ ആരുടെയും നില ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. 195 വിദ്യാർത്ഥികളാണ് പരീക്ഷയിൽ പങ്കെടുത്തത്.
ഇവർക്കെല്ലാം സ്കൂളിൽ നിന്ന് ചോറും ചിക്കൻ കറിയും തൈരുമാണ് നൽകിയത്. ഇന്ന് പുറമെ നിന്നുള്ള ഭക്ഷണമാണ് നൽകിയതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
ഇതുകഴിച്ച പല വിദ്യാര്‍ഥികള്‍ക്കും അസ്വസ്ഥതയും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. ഉച്ചഭക്ഷണത്തില്‍ നല്കിയ തൈരില്നിന്നോ കോഴിക്കറിയില്നിന്നോ ആകാം വിഷബാധ ഏറ്റതെന്ന നിഗമനത്തിലാണ് അധികൃതര്‍.
ഉച്ചയ്ക്ക്ശേഷമുള്ള രണ്ടാം പേപ്പര്‍ പരീക്ഷ പല വിദ്യാര്‍ഥികള്‍ക്കും എഴുതാന്‍ കഴിഞ്ഞില്ലെന്ന പരാതിയുമുണ്ട്. കണ്ണമംഗലം പഞ്ചായത്തിലെ പരീക്ഷാ കേന്ദ്രമായ അച്ചനമ്പലം യു.പി. സ്കൂളില്‍ 195 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.
ഒന്‍പത് വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളാണ് ഇവിടെ പരീക്ഷയെഴുതാന്‍ എത്തിയത്. എടക്കാപറമ്പ് എല്‍.പി. സ്കൂളിലേയും തോട്ടശ്ശേരിയറ എല്‍.പി. സ്കൂളിലേയും വിദ്യാര്‍ഥികളാണ് ഭക്ഷ്യവിഷബാധയേറ്റവരില്‍ അധികവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക