ലോകായുക്ത നിയമ ഭേദഗതി ബില്ലിൽ ഒപ്പുവെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാഷ്ട്രപതി ബില്ലിന് അനുമതി നൽകിയതിന് പിന്നാലെയാണ് ഗവർണർ ബില്ലിൽ ഒപ്പുവെച്ചത്. സർവ്വകലാശാല നിയമ ഭേദഗതി ആവശ്യപ്പെട്ടുകൊണ്ടുള്ള 3 ബില്ലുകൾ രാഷ്ട്രപതി തടഞ്ഞു വെച്ചിരിക്കുകയാണ് എന്ന് രാജ്ഭവൻ അറിയിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസിലർ സ്ഥാനത്തുനിന്ന് മാറ്റുന്ന ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയില്ല. അപ്പലേറ്റ് ട്രൈബ്യൂണൽ ബിൽ, വി സി നിയമനത്തിന് സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്ന ബിൽ തുടങ്ങി സാങ്കേതിക സർവ്വകലാശാല ഭേദഗതിയുമായി ബന്ധപ്പെട്ട ബില്ലുകൾക്കും രാഷ്ട്രപതി അനുമതി നൽകിയില്ല എന്നുംലോകായുക്ത നിയമ ഭേദഗതി ബില്ലിന് മാത്രമാണ് രാഷ്ട്രപതി അംഗീകാരം നൽകിയത് എന്നും രാജ്ഭവൻ അറിയിച്ചു.
ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന സെക്ഷൻ 14 പ്രകാരമുള്ള ബില്ലുകൾക്കാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്. സംസ്ഥാന സർക്കാർ ബില്ലുകളിൽ ഗവർണർ ഒപ്പ് വയ്ക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിരുന്നു. കോടതി ഹർജി പരിഗണിക്കുന്നതിന്റെ തലേദിവസം ഗവർണർ ബിൽ രാഷ്ട്രപതിക്ക് അയക്കുകയും ചെയ്തു.
സർക്കാരിനെ സംബന്ധിച്ച് രാഷ്ട്രപതിക്ക് അയച്ച 7 ബില്ലുകളിൽ സുപ്രധാനമായ ബില്ലായിരുന്നു ലോകായുക്ത ഭേദഗതി ബിൽ. സർക്കാരിന് ലോകായുക്തയുടെ വിധി പുനപരിശോധിക്കാൻ അധികാരം നൽകുന്നതാണ് ബില്ലിലെ ഭേദഗതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക