ന്യൂഡൽഹി: സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം ഉടൻ അറിയാം. ഇന്ന് മുതൽ ഡൽഹിയിൽ ആരംഭിക്കുന്ന ചർച്ചകളിൽ അന്തിമ തീരുമാനം ഉണ്ടാകും. രാഹുൽഗാന്ധി വയനാട് മത്സരിക്കുമോ എന്ന കാര്യത്തിലെ അനിശ്ചിതത്വത്തിലും തീരൂമാനമാകും. കഴിഞ്ഞ ദിവസം ബിജെപി സ്ഥാനാർത്ഥി നിർണയത്തിൽ അന്തിമ തീരുമാനമായതൊടെ എതിർ പാർട്ടികളെല്ലാം കളത്തിൽ സജീവമായിരിക്കുകയാണ്. അതിനാൽ വൈകാതെ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.
വയനാട്, കണ്ണൂർ, ആലപ്പുഴ സീറ്റുകളിലാണ് നിലവിൽ അനിശ്ചിതത്വം തുടരുന്നത്. മാവേലിക്കര, പത്തനംതിട്ട സീറ്റുകളിലും ചർച്ചകൾ പുരോഗമിക്കുകയാണ്. ഇരു മണ്ഡലങ്ങളിലും സുനിൽ കനഗോലു റിപ്പോർട്ട് കൂടി മുൻ നിർത്തിയാണ് സിറ്റിങ് എം പിമാർക്കപ്പുറത്തേക്ക് കൂടി ചർച്ചകൾ നടക്കുന്നത്. വയനാട് രാഹുൽ ഗാന്ധിയുടെ തീരുമാനമാണ് ഏറ്റവും നിർണായകം. ദേശീയ സാഹചര്യം കൂടി കണക്കിലെടുത്താവും വയനാട്ടിലെ ക്ശര്യത്തിൽ തീരുമാനം. വയനാട്ടിലെ സാഹചര്യം കൂടി കണക്കിലെടുത്താകും കണ്ണൂരിലെയും ആലപ്പുഴയിലെയും സ്ഥാനാർത്ഥി നിർണയത്തിൽ വ്യക്തത കിട്ടുക.
വിശദ ചർച്ചകൾ നടത്താനായി കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീഷനും ഇന്നോ നാളെയോ ഡൽഹിക്ക് തിരിക്കും. ഡൽഹിയിൽ ചർച്ചകൾ പൂർത്തിയായ ഉടനെ സ്ഥാനാർത്ഥി പ്രഖ്യാപനവും നടന്നേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക