ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവെച്ചു. ഇദ്ദേഹത്തിന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചു. 2027 വരെ ഇദ്ദേഹത്തിന് കാലാവധി ഉണ്ടായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിരിക്കെയാണ് അരുൺ ഗോയലിന്റെ രാജി.
കമ്മീഷനിലെ മറ്റൊരംഗം അനൂപ് പാണ്ഡെയുടെ കാലാവധി അവസാനിച്ചിരുന്നു. രാജീവ് കുമാറാണ് നിലവിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ. 2022 നവംബർ 21നാണ് ഇദ്ദേഹം ചുമതലയേറ്റത്. 1985 ബാച്ച് ഐ.എ.എസ് ഓഫിസറാണ്. നേരത്തെ ഹെവി ഇൻഡസ്ട്രി മന്ത്രാലയത്തിൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.
സർവീസിൽനിന്ന് സ്വമേധയാ വിരമിച്ച ശേഷമാണ് ഇദ്ദേഹം തെരഞ്ഞെടുപ്പ് കമീഷണറായി ചുമതലയേൽക്കുന്നത്.
അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ചയെന്നാണ് സൂചന. 15നുള്ളിൽ പ്രഖ്യാപനം നടക്കുമെന്നാണ് വിവരം. സംസ്ഥാനങ്ങളിലെ സന്ദർശനത്തിന് പിന്നാലെ വിവിധ മന്ത്രാലയങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച നടത്തി. സുരക്ഷ ജീവനക്കാരുടെ വിന്യാസം സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയവുമായും ഉദ്യോഗസ്ഥരുടെ യാത്ര, സാധനസാമഗ്രികളുടെ നീക്കം എന്നിവ സംബന്ധിച്ച് റയിൽവേ മന്ത്രാലയവുമായും ചർച്ച നടത്തി.
കശ്മീരിലെ സാഹചര്യവും കമ്മീഷന് വിലയിരുത്തി. മൂന്ന് ലക്ഷത്തിലധികം വിവിധ സേന ഉദ്യോഗസ്ഥരെ വേണെമെന്ന് കമ്മീഷൻ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന കേന്ദ്രമന്ത്രിസഭായോഗം ബുധനാഴ്ച ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക