വയനാട്: വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അന്തർ സംസ്ഥാന സഹകരണ കരാറിൽ ഒപ്പിട്ട് കേരളവും കർണാടകവും. വന്യമൃഗ ശല്യം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂരില്‍ ചേര്‍ന്ന വനംമന്ത്രിമാരുടെ യോഗത്തിലാണ് ഇരു സംസ്ഥാനങ്ങളും കരാറിലെത്തിച്ചേര്‍ന്നത്.
നാലു ലക്ഷ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ചാര്‍ട്ടറിലാണ് ഇരു സംസ്ഥാനങ്ങളും ഒപ്പിട്ടത്. മനുഷ്യ മൃഗ സംഘർഷ മേഖല അടയാളപ്പെടുത്തുക, പ്രശ്നങ്ങളിൽ കാല താമസം ഒഴിവാക്കുക, വിവരം വേഗത്തില്‍ കൈമാറല്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.
1972 ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിതമായ മാറ്റം വേണമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന് യോഗത്തില്‍ ആവശ്യപ്പെട്ടു. നിയമഭേദഗതി ആവശ്യത്തിന് തമിഴ്നാടും കര്‍ണാടകയും പിന്തുണ നല്കി. വംശവര്‍ധനയുള്ള മൃഗങ്ങളെ നിയന്ത്രിക്കാന്‍ നടപടി വേണമെന്നും കേരളം ആവശ്യപ്പെട്ടു.
കാലാവസ്ഥാ വ്യതിയാനം വന്യജീവികളെയും ബാധിക്കുന്നുണ്ടെന്നും വന്യജീവി സംഘർഷത്തിൽ വനം മേധാവിക്ക് തീരുമാനം സ്വീകരിക്കാൻ നിയമപ്രകാരം സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമ ഭേദഗതി ചെയ്യണമെന്ന ആവശ്യത്തിന് തമിഴ്നാടും കർണാടകയും പിന്തുണ നൽകി. ഷെഡൂൾ ഒന്ന് മുതൽ നാല് വരെ വരുന്ന പട്ടികയിൽ മാറ്റം വരുത്തണമെന്നാണ് യോഗത്തിൽ നിരീക്ഷിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക