ഇസ്ലാമാബാദ്: ചരിത്രപരമായ തീരുമാനം എടുത്ത് പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി. തന്റെ ഇളയമകൾ അസീഫ ഭൂട്ടോയെ പാകിസ്താന്റെ പ്രഥമവനിതയാക്കാൻ സർദാരി തീരുമാനിച്ചെന്ന് റിപ്പോർട്ട്. പ്രസിഡന്റിന്റെ ഭാര്യയാണ് പൊതുവെ പ്രഥമവനിതയാകുക. എന്നാൽ, ഭാര്യ ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ട ശേഷം സർദാരി മറ്റൊരു വിവാഹം കഴിച്ചിട്ടില്ല. ബേനസീർ ഭൂട്ടോ 2007-ൽ ആണ് കൊല്ലപ്പെടുന്നത്. ഇത്തവണ 31 കാരിയായ മകളെ സർദാരി പാക് പ്രഥമവനിതയായാക്കുമെന്നാണ് വിവരം.
2008-2013 സമയത്ത് സർദാരി പാക് പ്രസിഡന്റായിരുന്നു. ഈ കാലയളവിൽ പ്രഥമവനിതാ പദത്തിൽ മറ്റാരും ഉണ്ടായിരുന്നില്ല. മകൾ ആ സമയത്ത് പ്രായപൂർത്തിയായിരുന്നില്ല. എന്നാൽ ഇത്തവണ പതിവിനു വിപരീതമായി മകളെ പ്രഥവനിതയാക്കാൻ സർദാരി തീരുമാനിച്ചെന്നാണ് പുറത്ത് വരുന്ന വിവരം. കഴിഞ്ഞ ഞായറാഴ്ച നടന്ന സത്യപ്രതിജ്ഞാച്ചടങ്ങിൽ ആസീഫ സർദാരിക്കൊപ്പമുണ്ടായിരുന്നു. ഈ വട്ടം പി.പി.പി.യുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ആസീഫ സജീവമായിരുന്നു. സർദാരിയുടെ തീരുമാനത്തെ പി.പി.പി പാർട്ടിയും അംഗീകരിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഭാര്യക്കുപകരം മറ്റുള്ളവർ പ്രഥമവനിതകളായ സംഭവം ഇതിന് മുൻപ് പാകിസ്ഥാന്റെ ചരിത്രത്തിലില്ല. അതേസമയം യു.എസിൽ പെൺമക്കളെയും മരുമക്കളെയും പ്രഥമവനിതകളാക്കിയ സംഭവം നടന്നിട്ടുണ്ട്. വിഭാര്യനായിരുന്ന യു.എസ്. മുൻ പ്രസിഡന്റ് ആൻഡ്രൂ ജാക്സൺ അനന്തരവൾ എമിലി ഡോണെൽസണിന് പ്രഥവനിതയുടെ ചുമതല ഏൽപ്പിച്ചത്. ചെസ്റ്റർ ആർതർ, ഗ്രോവർ ക്ലീവ്ലൻഡ് എന്നീ മുൻ യു.എസ്. പ്രസിഡന്റുമാർ സഹോദരിമാരെയാണ് പ്രഥമവനിതയുടെ പ്രഥമവനിതയുടെ ചുമതലയേൽപ്പിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക