മുസ്ലീം കളിക്കാർക്ക് നോമ്പ് റമദാൻ നോമ്പ് തുറക്കാൻ മത്സരത്തിൽ ഇടവേള നൽകരുതെന്ന് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ(എഫ്എഫ്എഫ്). നോമ്പ് തുറക്കാൻ അനുവദിക്കുന്നതിനായി റമദാനിൽ സായാഹ്ന മത്സരങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ (എഫ്എഫ്എഫ്) വിസമ്മതിച്ചു.
തങ്ങളുടെ തീരുമാനം വ്യക്തമാക്കി ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ ഫുട്ബോൾ ക്ലബ്ബുകൾക്കും റഫറിമാരുടെ കമ്മിറ്റികൾക്കും മാച്ച് ഓർഗനൈസർമാർക്കും നോട്ടീസ് അയച്ചതായി ഫ്രഞ്ച് ആർഎംസി വെബ്സൈറ്റ് അറിയിച്ചു.
കഴിഞ്ഞ വർഷവും നോമ്പ് തുറക്കാൻ മത്സരം നിർത്താൻ എഫ്എഫ്എഫ് വിസമ്മതിച്ചത് വിവാദമായിരുന്നു. ‘മതേതരത്വ തത്വങ്ങൾ ബഹുമാനിച്ചു’ള്ള മാർഗ്ഗനിർദേശമാണ് പിന്തുടരുന്നതെന്ന് ഫെഡറേഷൻ അവകാശപ്പെട്ടു.
പ്രകോപനം ഒഴിവാക്കാൻ ഈ വർഷം റഫറിമാർക്കോ ലീഗ്, ഡിസ്ട്രിക്റ്റ് പ്രസിഡന്റുമാർക്കോ പുതിയ ശിപാർശകളൊന്നും അയയ്ക്കേണ്ടതില്ലെന്ന് കമ്മീഷൻ തീരുമാനിച്ചതായി എഫ്എഫ്എഫിന്റെ ഫെഡറൽ കമ്മീഷൻ ഓഫ് റഫറി (സിഎഫ്എ) എറിക് ബോർഗിനിയെ ഉദ്ധരിച്ച് ഫ്രഞ്ച് പത്രമായ ലെ പാരിസിയൻ റിപ്പോർട്ട് ചെയ്തിരുന്നു.
‘ശിരോവസ്ത്രം ധരിക്കുന്നത് നിരോധിച്ചതുപോലെ, എല്ലാ ഇടവേളകളും നിരോധിക്കാൻ എഫ്എഫ്എഫ് അതിന്റെ ചട്ടങ്ങളും അതിന്റെ തത്വങ്ങളും അടിസ്ഥാനമാക്കിയാണ് തീരുമാനമെടുത്തത്. അതിന്റെ വീക്ഷണത്തിൽ, അത്തരമൊരു നടപടി നിഷ്പക്ഷതയുടെ തത്വത്തിന് വിരുദ്ധമാണ്, മതപരിവർത്തനത്തിനോ പ്രചാരണത്തിനോ തുല്യമാണ്’ ലെ പാരിസിയൻ റിപ്പോർട്ടിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക