പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം ആടുജീവിതം മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ഇന്ത്യൻ സിനിമയിലെ പല പ്രമുഖരും സിനിമയെ പ്രശംസിച്ച് രംഗത്തുവരികയാണ്. ഇപ്പോഴിതാ ചിത്രട്രത്തെ പ്രകീര്‍ത്തിച്ച് പ്രമുഖ എഴുത്തുകാരൻ ജയമോഹൻ. ആടുജീവിതം ലോക ക്ലാസിക് സിനിമയാണ് ആണ്. ലോക സിനിമയില്‍ മലയാളത്തിന്റെ ഐഡന്റിറ്റിയായി ആടുജീവിതം മാറുമെന്നും ജയമോഹന് സമൂഹമാധ്യമത്തിൽ കുറിച്ചു. ഇത്രയും യഥാര്‍ഥമായി മനുഷ്യജീവിതത്തെ അവതരിപ്പിക്കുന്ന സിനിമയെടുക്കാന്‍ മലയാളത്തില്‍ മാത്രമേ കഴിയൂ എന്നും അദ്ദേഹം ബ്ലോഗില്‍ കുറിച്ചു.
അതേസമയം, ആടുജീവിതം പ്രതീക്ഷികള്‍ക്കപ്പുറത്തെ വിജയമാണ് കൊയ്യുന്നത്. പൃഥ്വിരാജിന്റെ എക്കാലത്തെയും വമ്പിച്ച ഓപ്പണിംഗ് കളക്ഷനാണ് ആടുജീവിതം നേടിയത്. ആഗോളതലത്തില്‍ ആടുജീവിതം റിലീസിന് 16.7 കോടി രൂപയാണ് നേടിയത് എന്ന് ഔദ്യോഗിക കണക്കുക്ക് പൃഥ്വിരാജ് തന്നെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജിന്റെ ആടുജീവിതം രണ്ടാം ദിവസവും മികച്ച നേട്ടമുണ്ടാക്കി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ആഗോളതലത്തില്‍ ഇതിനകം ആടുജീവിതം 30 കോടി രൂപയില്‍ അധികം സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ട്. 2024ല്‍ റിലീസ് ചെയ്ത തെന്നിന്ത്യൻ ചിത്രങ്ങളുടെ കളക്ഷനില്‍ രണ്ട് എണ്ണം മാത്രമാണ് റിലീസിന് ആടുജീവിതത്തേക്കാള്‍ മുന്നില്‍ ഉള്ളത്. മഹേഷ് ബാബു നായകനായ ഗുണ്ടുര്‍ കാരത്തിന്റെ കളക്ഷൻ ആഗോളതലത്തില്‍ റിലീസിന് ആകെ 80 കോടി രൂപയില്‍ അധികം ആയിരുന്നു. തേജ സജ്ജയുടെ ഹനുമാൻ 24 കോടി രൂപയില്‍ അധികവും റിലീസിന് ആകെ കളക്ഷൻ നേടി എന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക