ന്യൂഡൽഹി: ഡൽഹി മുൻ മന്ത്രിയും ആംആദ്മി പാർട്ടി മുതിർന്ന നേതാവുമായ സത്യേന്ദ്ര ജയിനെതിരെ അന്വേഷണം ആരംഭിച്ച് സിബിഐ. തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖറിന് ജയിലിൽ സൗകര്യം ഏർപ്പെടുത്താൻ പത്ത് കോടി രൂപ കൈക്കൂലിയായി വാങ്ങിയെന്ന പരാതിയിലാണ് സി ബി ഐ അന്വേഷണം നടത്തുന്നത്. സത്യേന്ദ്ര ജയിൻ അധികാരത്തിലിരുന്നപ്പോഴാണ് കൈക്കൂലി വാങ്ങിയതെന്നാണ് ഉയരുന്ന ആരോപണം. ഇപ്പോൾ കളളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുകയാണ് സത്യേന്ദ്ര ജെയിൻ.
അതേസമയം, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രാജ്യസ്നേഹിയാണെന്ന് ഭാര്യ സുനിത കെജ്രിവാൾ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഒന്നിച്ച് പോരാടാൻ ഇറങ്ങും. കെജ്രിവാളിന് അനുഗ്രഹവും പ്രാർത്ഥനയും പങ്കുവയ്ക്കാൻ ആം ആദ്മി പാർട്ടി വാട്സാപ്പ് പ്രചാരണവുമായി രംഗത്തെത്തി. കെജ്രിവാൾ കോ ആശീർവാദ് എന്ന പേരിലാണ് ക്യാംപെയിൻ തുടങ്ങിയിരിക്കുന്നഹ്. 8297324624 എന്ന വാട്സാപ്പ് നമ്പർ വഴി കെജ്രിവാളിനുള്ള സന്ദേശം ജനങ്ങൾക്ക് പങ്കുവയ്ക്കാം. അരവിന്ദ് കെജ്രിവാൾ യഥാർഥ രാജ്യസ്നേഹിയെന്നും സുനിത വ്യക്തമാക്കി.
കെജ്രിവാളിനെ ഇ.ഡി ചോദ്യം ചെയ്യൽ തുടരുന്നു. കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി കെജ്രിവാളിനെ ചോദ്യം ചെയ്യാനാണ് ഇ.ഡി തീരുമാനം. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കഴിഞ്ഞദിവസം കെജ്രിവാളിനെ കോടതിയിൽ ഹാജരാക്കിയെങ്കിലും ഈ ഡി ആവശ്യപ്രകാരം വീണ്ടും കസ്റ്റഡിയിൽ വിടുകയായിരുന്നു. ഏപ്രിൽ ഒന്നു വരെയാണ് കെജ്രിവാളിനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഏപ്രിൽ ഒന്നിന് കെജ്രിവാളിനെ വീണ്ടും കോടതിയിൽ ഹാജരാക്കും.
ഡല്‍ഹി മദ്യനയ അഴിമതി കേസിൽ ആം ആദ്മി പാര്‍ട്ടി ഗോവ അധ്യക്ഷന്‍ അമിത് പലേക്കര്‍, ഗോവയുടെ ചുമതലയുള്ള ദീപക് സിംഘ്ല, പഞ്ചാബ് എക്സൈസ് കമ്മീഷണര്‍ വരുണ്‍ രൂജം എന്നിവരെ കേന്ദ്രീകരിച്ച് കൂടിയാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. അമിത് പലേക്കര്‍ അടക്കം രണ്ട് പേരെ ഇഡി ഇന്നലെ ചോദ്യം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക