രാജ്യത്ത് ഭാരത് രത്ന പുരസ്കാരങ്ങൾ സമ്മാനിച്ചു. ഇന്ത്യൻ രാഷ്ട്രപതിയായ ദ്രൗപതി മുർമുവാണ് പുരസ്കാരങ്ങൾ ജേതാക്കൾക്ക് സമ്മാനിച്ചത്. പുരസ്കാരം നേടിയവർക്കെല്ലാം മരണാനന്തര ബഹുമതിയായാണ് പുരസ്കാരങ്ങൾ ലഭിച്ചിരുന്നത്. ഭാരത് രത്ന പ്രഖ്യാപിച്ചിരുന്നെങ്കിലും മുൻ ഉപ പ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽ കെ അദ്വാനി പുരസ്കാരദാന ചടങ്ങിന് എത്തിയില്ല. അദ്ദേഹം മറ്റൊരു ദിവസം പുരസ്കാരം ഏറ്റുവാങ്ങും
മുൻ പ്രധാനമന്ത്രിമാരായ പി വി നരസിംഹറാവു, ചൗധരി ചരൺ സിംഗ്, കാർഷിക ശാസ്ത്രജ്ഞനും മലയാളിയുമായ എം എസ് സ്വാമിനാഥൻ, ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പുരി താക്കൂർ എന്നിവർക്കാണ് മരണാനന്തര ബഹുമതിയായി പുരസ്കാരം പ്രഖ്യാപിച്ചിരുന്നത്. പുരസ്കാര ദാന ചടങ്ങിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ തുടങ്ങിയവർ പങ്കെടുത്തു.
ചൗധരി ചരൺ സിംഗിനു വേണ്ടി ചെറുമകൻ ജയന്ത് ചൗധരിയും ഡോക്ടർ എം എസ് സ്വാമിനാഥനു വേണ്ടി മകൾ ഡോ നിത്യ റാവുവും കർപ്പൂരി താക്കൂറിനു വേണ്ടി മകൻ രാംനാഥ് താക്കൂറും പി വി നരസിംഹറാവുവിനു വേണ്ടി മകൻ പി വി പ്രഭാകർ റാവുവും ആണ് ഭാരതരത്ന ഏറ്റുവാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക