സംസ്ഥാനത്തെ മൂന്ന് ആശുപത്രികൾക്ക് കൂടി ദേശീയ അംഗീകാരം. സംസ്ഥാനത്തെ മൂന്ന് ആശുപത്രികൾ ആണ് ദേശീയ ഗുണനിലവാര അംഗീകാരം കരസ്ഥമാക്കിയത്. 92% കോർ കരസ്ഥമാക്കി തൃശ്ശൂർ പാറളം കുടുംബ ആരോഗ്യ കേന്ദ്രവും 86% സ്കോർ കരസ്ഥമാക്കി പാലക്കാട് കുളപ്പുള്ളി നഗര കുടുംബാരോഗ്യ കേന്ദ്രവും 89 ശതമാനം സ്കോർ കരസ്ഥമാക്കി കൊല്ലം കരുനാഗപ്പള്ളി നഗര കുടുംബാരോഗ്യ കേന്ദ്രവുമാണ് ദേശീയ ഗുണനിലവാര അംഗീകാരം കലസ്ഥമാക്കിയത്.
143 ആരോഗ്യ സ്ഥാപനങ്ങൾക്കാണ് രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് മാത്രം ദേശീയ അംഗീകാരം ലഭിച്ചത്. കൂടുതൽ സർക്കാർ ആശുപത്രികളിൽ മികച്ച സൗകര്യങ്ങളും സേവനങ്ങളും ഒരുക്കി ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്താനായി നടത്തിയ നടപടിക്ക് ലഭിച്ച അംഗീകാരമാണിതെന്നും ജനപ്രതിനിധികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണത്തോടെ താലൂക്ക് ജില്ലാ ആശുപത്രികളിൽ കൂടി ഗുണനിലവാരം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത് എന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
175 ആശുപത്രികൾക്ക് ദേശീയ ഗുണനിലവാര അംഗീകാരവും 76 ആശുപത്രികൾക്ക് പുനർ അംഗീകാരവും നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതുകൂടാതെ അഞ്ച് ജില്ലാ ആശുപത്രികളും 4 താലൂക്ക് ആശുപത്രികളും 9 സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളും 41 അർപ്പൺ പ്രൈമറി ഹെൽത്ത് സെന്ററുകളും 116 കുടുംബ ആരോഗ്യ കേന്ദ്രങ്ങളും അംഗീകാരം കരസ്ഥമാക്കിയിട്ടുണ്ട്.
മൂന്നുവർഷത്തെ കാലാവധിയാണ് എൻ ക്യു എ എസ് അംഗീകാരത്തിന് ഉള്ളത്. ദേശീയ ഗുണനിലവാര അംഗീകാരം നേടുന്ന കുടുംബ ആരോഗ്യ കേന്ദ്രങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക