മുപ്പത് വര്‍ഷങ്ങള്‍ക്കിടെ നാലാം തവണയാണ് അതി രൂക്ഷമായ കോറൽ ബ്ലീച്ചിംഗ് സംഭവിക്കുന്നത്. പവിഴപ്പുറ്റുകളുടെ കോശഘടനയിൽ വസിക്കുന്ന ഭംഗിയേറിയ ആൽഗകള്‍ വെള്ളത്തിലെ ഉയർന്ന താപനില കാരണം നശിച്ചു പോകുന്നു. ആൽഗകൾ വഴി പോഷകങ്ങൾ ലഭിക്കാതെ വരുന്നതോടു കൂടി പവിഴപ്പുറ്റുകളുടെ നിറം നഷ്ടമാകും. കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ എൽനിനോ പ്രതിഭാസത്തിന് ആക്കം കൂട്ടിയതോടെ സമുദ്ര ജലത്തിന്റെ താപനില റെക്കോർഡിൽ എത്തിയതാണ് ഇതിനു കാരണം.
നേരത്തെ ഉണ്ടായ കോറൽ ബ്ലീച്ചിംഗ് ബ്രസീലിലെ പവിഴപ്പുറ്റുകളെ വലിയ തോതിൽ ബാധിച്ചിരുന്നില്ല, അതെ സമയം ഇത്തവണ കോറൽ കോസ്റ്റ് എന്ന 120 കിലോമീറ്റർ നീളമുള്ള മറൈൻ പാർക്ക് ഉൾപ്പെടെ, അലഗോസ് മുതൽ റിയോ ഗ്രാൻഡെ ഡോ നോർട്ടെ വരെയുള്ള വിശാലമായ അറ്റ്ലാന്റിക് തീരപ്രദേശത്ത് പവിഴപ്പുറ്റുകളിൽ കോറൽ ബ്ലീച്ചിംഗിന് സംഭവിച്ചിരിക്കുന്നു.
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) കണക്കുകൾ പ്രകാരം മറ്റൊരിടത്തും കാണാത്ത പവിഴപ്പുറ്റുകള്‍ ബ്രസീലിലുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ഏഴ് ജീവി വര്ഗങ്ങളെങ്കിലും അവയിൽ വാസ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മറൈൻ പാർക്കിന്റെ ചില ഭാഗങ്ങളിൽ പവിഴപ്പുറ്റുകളിൽ പൂർണമായി കോറൽ ബ്ലീച്ചിങ്ങിനു വിധേയമായെന്ന് കോറൽ വിവോ ഇൻസ്റ്റിറ്റ്യൂട്ടിലെ റിസർച്ച് ഡയറക്ടർ മിഗ്വൽ മിസ് പറയുന്നു.
ഏകദേശം 33 ഡിഗ്രി സെൽഷ്യസാണ് കോറൽ കോസ്റ്റിലെ സമുദ്ര ജല താപനിലയെന്ന് മുങ്ങൽ വിദഗ്ധർ പറയുന്നു. പവനിഴപ്പുറ്റുകളെ സംബന്ധിച്ച് 27 ഡിഗ്രി സെൽഷ്യസാണ് ഏറ്റവും അനുയോജ്യമായ താപനില. താപനിലയിലെ അധികം വലുതല്ലാത്ത വ്യത്യാസം മാത്രമേ ഇവയ്ക്ക് താങ്ങാനാകൂ. ബ്ലീച്ചിംഗ് അതി രൂക്ഷമാണെന്ന് റീഫ് കൺസർവേഷൻ പ്രോജക്റ്റിന്റെ കോർഡിനേറ്റർ പെഡ്രോ പെരേര പറഞ്ഞു. ഇത്രയും മനോഹരമായ ഒരു ആവാസവ്യവസ്ഥയുടെ വംശനാശം നമ്മുടെ മുൻപിൽ നടക്കുകയാണെന്ന് അദ്ദേഹം ഖേദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക