തൊണ്ടിമുതൽ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്മൂലം വസ്തുതാ വിരുദ്ധമാണെന്നും സത്യവാങ്മൂലത്തിൽ പിഴവുണ്ടെന്നും മുൻ ഗതാഗത മന്ത്രിയായ ആന്റണി രാജു പറഞ്ഞു. സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് ഉള്ളത് എന്ന് ആന്റണി രാജു പറഞ്ഞപ്പോൾ വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജുവാണോ എന്നും സർക്കാർ എതിർത്തതാണോ പ്രശ്നം എന്നും കോടതി ആന്റണി രാജുവിനോട് ചോദിച്ചു.
ജഡ്ജിമാരായ സുധാൻഷു ധൂലിയ, രാജേഷ് ബിന്ദാൽ എന്നിവരടങ്ങിയ ബെഞ്ച് വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു അല്ലെന്ന് പറയുകയും വിശദമായ വാദത്തിന് മറ്റൊരു ദിവസത്തേക്ക് കേസ് മാറ്റണമെന്ന എല്ലാ കക്ഷികളുടെയും ആവശ്യം മാനിച്ച് കേസ് മെയ് ഏഴിലേക്ക് മാറ്റുകയും ചെയ്തു.
ലഹരി മരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ അന്ന് ജൂനിയർ അഭിഭാഷകനായ ആന്റണി രാജു കൃത്രിമം നടത്തിയ സംഭവം ഗുരുതരമാണെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേസിൽ രണ്ടാം പ്രതിയായ ആന്റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക