കോഴിക്കോട്: വടകര ടൗണിൽ ലോക്സഭാ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം ഒഴിവാക്കും. സംഘർഷ സാധ്യത കണക്കിലെടുത്താണ് തീരുമാനം. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കൊട്ടിക്കലാശം ഒഴിവാക്കാന്‍ തീരുമാനമായത്.
വടകര സ്ഥാനാർത്ഥികളെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ ശക്തമായ പോരാണ് നടക്കുന്നത്. ഇത് കൊട്ടിക്കലാശത്തിൽ പ്രതിഫലിച്ചേക്കാനുള്ള സാഹചര്യം കണക്കിലെടുത്താനാണ് തീരുമാനം. പ്രകടനങ്ങള്‍, ഓപ്പണ്‍ വാഹനത്തിലെ പ്രചാരണം, ഡിജെ തുടങ്ങിയവയും പൂര്‍ണ്ണമായും ഒഴിവാക്കും. അതേസമയം വടകര മണ്ഡലത്തിലെ കൊട്ടിക്കലാശം തലശ്ശേരിയില്‍ നടക്കും.
വടകരയിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഷാഫി പറമ്പിലും സിപിഐഎം സ്ഥാനാർത്ഥി കെ കെ ശൈലജയും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായാണ് ഇരു മുന്നണികളും പ്രചാരണം കൊഴുപ്പിക്കുന്നത്. നാളെയാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് സംസ്ഥാനത്ത് കൊട്ടിക്കലാശമാകുക. വടകരയായിരുന്നു ഏറ്റവും ശ്രദ്ധയേറിയ പ്രചരണം നടന്ന മണ്ഡലം.
ഇതിനിടെ ഷാഫി പറമ്പിലിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ വക്കീൽ നോട്ടീസ് അയച്ചു. നവമാധ്യമ പ്ലാറ്റ് ഫോമുകളിൽ സ്ഥാനാർത്ഥിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾ, മോർഫ് ചിത്രങ്ങൾ, വ്യാജ വീഡിയോകൾ എന്നിവ അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസയച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക