കണ്ടല്‍ക്കാടുകള്‍ എക്കല്‍ മണ്ണില്‍ കാട് പോലെ വളരുന്ന ആവാസവ്യവസ്ഥയാണ്.ഇന്നീ ആവാസവ്യവസ്ഥകള്‍ വിവിധ കാരണങ്ങള്‍കൊണ്ട് ഭീഷണി നേരിടുകയാണ്. കണ്ടലുമായി ബന്ധപ്പെട്ട് ജീവിതം നയിക്കുന്ന ജീവജാലങ്ങളുടെ നിലനില്‍പ്പിനെയും കണ്ടലുകളെ സംരക്ഷിക്കുന്നത് സഹായിക്കും.കംബോഡിയയിലെ കണ്ടല്‍ക്കാടുകള്‍ അതിനൊരുത്തമോദാഹരണമാണ്. കണ്ടല്‍ക്കാടുകളില്‍ 700 വ്യത്യസ്ത ഇനം ജീവി വർഗങ്ങളെയാണ് ഈയടുത്ത് രാജ്യത്ത് നടന്ന ജൈവവൈവിധ്യ സര്‍വേയില്‍(700 different species) കണ്ടെത്തിയത്.ഗവേഷകരെ അതിശയിപ്പെടുത്തുന്ന തരത്തിലുളള രാജ്യത്തെ പീം ക്രാസോപ്പ് വന്യജീവി സങ്കേതം (Peam Krasop sanctuary) , കോ കാപിക് റംസാര്‍ റിസര്‍വ് (Koh Kapik Ramsar reserve) എന്നീപ്രദേശങ്ങളില്‍ ജൈവവൈവിധ്യ ലോകമാണ് തെളിഞ്ഞത്.
സര്‍വേയ്ക്കിടയില്‍ ഹെയ്റി നോസ്ഡ് ഒട്ടര്, സ്മൂത്ത് കോട്ട്ഡ് ഒട്ടര് എന്നീ നീര്‍നായ ഇനങ്ങളെയും ലാര്‍ജ്-സ്പോട്ടഡ് സിവറ്റ്, ഫിഷിങ് കാറ്റ്, വവ്വാല് ഇനങ്ങള്‍ എന്നിവയെയുമാണ് രേഖപ്പെടുത്തിയത്. കണ്ടൽക്കാടുകളിൽ ഇത്ര വലിയൊരു ജന്തുലോകം കംബോഡിയ ഗവേഷകർക്ക് മുന്നിൽ തുറക്കുമെന്ന് അവരും കരുതിയിരുന്നില്ല.
സംഘത്തെ നയിച്ച സ്റ്റെഫനി റോഗ് കുറച്ചുകൂടി ആഴത്തില്‍ പരിശോധിച്ചിരുന്നെങ്കിൽ പത്തുമടങ്ങ് അധികം ജൈവവൈവിധ്യം പ്രദേശത്ത് കണ്ടെത്താന്‍ കഴിഞ്ഞേനെ എന്നാണ് പറയുന്നത്.കണ്ടലുകള്‍ക്ക് ലവണാംശം കൂടിയ ജലത്തിലും അതിജീവനം സാധ്യമാണ്. ഇത് മറ്റുള്ളവയ്ക്ക് കഴിയില്ല എന്നതും കണ്ടലുകളുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നു.കണ്ടല്‍ക്കാടുകള്‍ സുനാമി പോലുള്ള ദുരന്തങ്ങളില്‍ നിന്നും സംരക്ഷണം നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക